അന്ന് ഞാനെന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയുമോര്‍ത്ത് മണിക്കൂറുകളോളം കരഞ്ഞു: സഞ്ജയ് ദത്ത്

അന്ന് ഞാനെന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയുമോര്‍ത്ത് മണിക്കൂറുകളോളം കരഞ്ഞു: സഞ്ജയ് ദത്ത്
കെ.ജി.എഫ് ചാപ്റ്റര്‍ ടു തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ വില്ലനായി വേഷമിട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിനും പ്രശംസ ഉയരുകയാണ്. കാന്‍സറിന്റെ പിടിയിലായിരിക്കുമ്പോഴാണ് സഞ്ജയ് ദത്ത് കെ.ജി.എഫില്‍ അഭിനയിച്ചിരുന്നത്. കാന്‍സര്‍ പിടിപ്പെട്ട സമയത്ത് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റി തുറന്ന് സംസാരിക്കുകയാണ് സഞ്ജയ് ദത്ത്.

ഭാര്യയേയും കുഞ്ഞുങ്ങളേയും ജീവിതത്തേക്കുറിച്ചുമോര്‍ത്ത് രണ്ടും മൂന്നും മണിക്കൂര്‍ കരഞ്ഞിട്ടുണ്ടെന്നും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നു പോയതെന്നുമാണ് സഞ്ജയ് ദത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 'ലോക്ക്ഡൗണ്‍ സമയത്തെ സാധാരണ ഒരു ദിവസമായിരുന്നു അത്. എഴുന്നേറ്റശേഷം ഏതാനും ചുവടുകള്‍ വച്ചെങ്കിലും എനിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. കുളിച്ച ശേഷവും ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാക്കാനായില്ല.

2020 ഓഗസ്റ്റിലാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ശ്വാസകോശാര്‍ബുദത്തിന്റെ നാലാമത്തെ സ്റ്റേജിലെത്തിയിരുന്നു രോഗം തിരിച്ചറിയുമ്പോള്‍. സഹോദരി പ്രിയയാണ് ഈ വിവരം തന്നെ അറിയിച്ചത്. അന്ന് ശ്വസിക്കാനാവുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഡോക്ടറെ വിളിച്ചു. എക്‌സ് റേ എടുത്തപ്പോള്‍ ശ്വാസകോശത്തില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടു. അത് പുറത്തെത്തിക്കണമായിരുന്നു. ട്യൂബര്‍ക്കുലോസിസ് ആണെന്നാണ് കരുതിയത്. പക്ഷേ അത് അര്‍ബുദമായിരുന്നു,' സഞ്ജയ് ദത്ത് പറഞ്ഞു.

Other News in this category



4malayalees Recommends