പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീട് മധ്യപ്രദേശ് സര്‍ക്കാര്‍ ഇടിച്ചുനിരത്തി

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീട് മധ്യപ്രദേശ് സര്‍ക്കാര്‍ ഇടിച്ചുനിരത്തി
പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികളുടെ വീട് ഇടിച്ചുനിരത്തി മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശിലെ രേവയിലാണ് പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികളുടെ വീടാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്.

ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിയെയും ആണ്‍ സുഹൃത്തിനെയുമാണ് പ്രതികള്‍ ആക്രമിച്ചത്. ക്ഷേത്രത്തിന് സമീപത്തെ വനപ്രദേശത്ത് കൂടി സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് ആക്രമിച്ചശേഷം സമീപത്തെ വനത്തില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മര്‍ദിക്കുകയും പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയും ചെയ്തു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ഇവര്‍ അവിടെ നിന്ന് രക്ഷപ്പെട്ടത്. പെണ്‍കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രദേശത്തെ അഡീഷണല്‍ പോലീസ് സൂപ്രണ്ട് അനില്‍ സോങ്കര്‍ കുറ്റവാളികളെ വേഗത്തില്‍ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. തുടര്‍ന്നാണ് മൂന്നു പേര്‍ പിടിയിലായത്. ബാക്കിയുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ അവരുടെ വീടുകളും ഇടിച്ചുനിരത്തുമെന്ന് ഭരണകൂടം അറിയിച്ചു.

Other News in this category



4malayalees Recommends