ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹം ഭാര്യ കാത്തു സൂക്ഷിച്ചത് 18 മാസക്കാലം ; കോമയിലെന്ന് വിശ്വസിച്ച് പരിപാലിച്ചു !

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹം ഭാര്യ കാത്തു സൂക്ഷിച്ചത് 18 മാസക്കാലം ; കോമയിലെന്ന് വിശ്വസിച്ച് പരിപാലിച്ചു !
കഴിഞ്ഞ വര്‍ഷം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വിമലേഷ് ദിക്ഷിതിന്റെ മൃതദേഹം ഭാര്യ കാത്തു സൂക്ഷിച്ചത് 18 മാസക്കാലം,ഭര്‍ത്താവ് മരിച്ചതറിയാതെ കോമയിലാണെന്ന് കരുതിയാണ് ഭാര്യ മൃതദേഹം 'പരിപാലിച്ച്' പോന്നത്. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം.

2021 ഏപ്രില്‍ 22നാണ് വിമലേഷ് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. അദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു വിമലേഷ്. ആദായ നികുതി ഓഫിസിന്റെ അഭ്യര്‍ത്ഥന പ്രകാരം കാന്‍പൂര്‍ പൊലീസ് ദിക്ഷിതിന്റെ വീട് സന്ദര്‍ശിച്ചതോടെയാണ് മരണ വിവരം അറിയുന്നത്. ദിക്ഷിത് കോമയിലാണെന്നായിരുന്നു ഭാര്യയുടെ വാദം. ഏറെ തര്‍ക്കത്തിനൊടുവിലാണ് പൊലീസിനൊപ്പം എത്തിയ ആരോഗ്യ വിദഗ്ധരുടെ സംഘത്തെ ദിക്ഷിതിനെ പരിശോധിക്കാന്‍ ഭാര്യ സമ്മതിച്ചത്. തുടര്‍ന്ന് ദിക്ഷിതിനെ ലാല ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

പൊലീസ് എത്തുമ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഭാര്യയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറയുന്നു. എല്ലാ ദിവസവും രാവിലെ ദിക്ഷിതിന്റെ ശരീരത്തില്‍ ഭാര്യ ഗംഗാജലം തളിക്കുമായിരുന്നുവെന്നും ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ഓക്‌സിജന്‍ നല്‍കുമായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു.

Other News in this category



4malayalees Recommends