റിസോര്‍ട്ടില്‍ എത്തിയവരുമായി കിടക്കപങ്കിടാന്‍ വിസമ്മതിച്ചു; 19കാരിയെ കൊന്നു കനാലില്‍ താഴ്ത്തി ബിജെപി നേതാവിന്റെ മകന്‍

റിസോര്‍ട്ടില്‍ എത്തിയവരുമായി കിടക്കപങ്കിടാന്‍ വിസമ്മതിച്ചു; 19കാരിയെ കൊന്നു കനാലില്‍ താഴ്ത്തി ബിജെപി നേതാവിന്റെ മകന്‍
ഉത്തരാഖണ്ഡിലെ റിസോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന 19 വയസുകാരിയായ റിസപ്ഷനിസ്റ്റിനെ കൊന്ന് കനാലില്‍ താഴ്ത്തി. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മകളായ അങ്കിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി.

പുല്‍കിതിന്റെ ഉടമസ്ഥതയില്‍ പൗരി ജില്ലയിലുള്ള യംകേശ്വറിലെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലില്‍നിന്നാണ് കണ്ടെത്തിയത്. റിസോര്‍ട്ടില്‍ എത്തിയവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് പുല്‍കിത് തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിലാണ് റിസോര്‍ട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ പുല്‍കിത് കൊന്നതാണെന്ന് പൊലീസ് കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരവിട്ടു.

Other News in this category



4malayalees Recommends