സൗദിയില്‍ നിന്ന് ഒരാഴ്ചക്കിടെ 11,655 പ്രവാസികളെ നാടുകടത്തി

സൗദിയില്‍ നിന്ന് ഒരാഴ്ചക്കിടെ 11,655 പ്രവാസികളെ നാടുകടത്തി
താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ച 20,093 വിദേശികള്‍ കൂടി സൗദി അറേബ്യയില്‍ പിടികൂടി. ജൂലൈ നാലിനും ജൂലൈ 10നും ഇടയില്‍ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12,460 താമസനിയമ ലംഘകരും 5,400 അതിര്‍ത്തിസുരക്ഷ ലംഘകരും 2,233 തൊഴില്‍നിയമ ലംഘകരുമാണ് അറസ്റ്റിലായത്.

1,737 പേര്‍ അനധികൃതമായി രാജ്യാതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ്. അതില്‍ 42 ശതമാനം യമനികളും 57 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്.

അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 49 പേരും അറസ്റ്റിലായിട്ടുണ്ട്. ഇത്തരം നിയമലംഘകര്‍ക്ക് സഹായവും അഭയവും ജോലിയും നല്‍കിയതിന് 16 പേരെ അറസ്റ്റ് ചെയ്തു. 9,438 പേരെ നാടുകടത്തുന്നതിനുവേണ്ടിയുള്ള യാത്രാരേഖകള്‍ ശരിയാക്കുന്നതിന് അതത് രാജ്യങ്ങളുടെ എംബസികളും കോണ്‍സുലേറ്റുകളുമായി ബന്ധപ്പെടാന്‍ നടപടി സ്വീകരിച്ചു. 3,833 പേരുടെ യാത്രാനടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

Other News in this category



4malayalees Recommends