കുവൈത്തില്‍ ഇനി ടൂറിസ്റ്റ് വിസ രാജ്യത്തു താമസാനുമതിയുള്ള വിദേശികളുടെ ഭാര്യക്കും മക്കള്‍ക്കും മാത്രം; മറ്റുള്ളവര്‍ക്ക് ഒരു മാസത്തില്‍ കൂടുതല്‍ വിസ കാലാവധി അനുവദിക്കില്ല

കുവൈത്തില്‍ ഇനി ടൂറിസ്റ്റ് വിസ രാജ്യത്തു താമസാനുമതിയുള്ള വിദേശികളുടെ ഭാര്യക്കും മക്കള്‍ക്കും മാത്രം; മറ്റുള്ളവര്‍ക്ക് ഒരു മാസത്തില്‍ കൂടുതല്‍ വിസ കാലാവധി അനുവദിക്കില്ല

കുവൈത്തില്‍ മൂന്നു മാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസ രാജ്യത്തു താമസാനുമതിയുള്ള വിദേശികളുടെ ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് മാത്രം. മറ്റു സന്ദര്‍ശകര്‍ക്ക് ഒരു മാസത്തില്‍ കൂടുതല്‍ വിസ കാലാവധി അനുവദിക്കരുതെന്ന് താമസക്കാര്യ മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.താമസകാര്യ വകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് പ്രകാരം മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെ സന്ദര്‍ശക വിസക്ക് ഒരുമാസം മാത്രമാണ് കാലാവധിയുണ്ടാവുക. ബിസിനസ് ആവശ്യാര്‍ത്ഥമുള്ള സന്ദര്‍ശകര്‍ക്കും ഒരു മാസ കാലാവധിയുള്ള വിസയാണ് അനുവദിക്കുക. യാതൊരു കാരണവശാലും ഈ രണ്ടു വിഭാഗങ്ങളുടെയും കാലാവധി ദീര്‍പ്പിച്ചു നല്‍കരുതെന്നു രാജ്യത്തെ മുഴുവന്‍ താമസ വിഭാഗം കാര്യാലയങ്ങളിലും വിവരം നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി.


വിദേശികള്‍ക്ക് രക്ഷിതാക്കളെ (മാതാപിതാക്കളെയോ ഭാര്യയുടെ മാതാപിതാക്കളെയോ) സന്ദര്‍ശക വിസയില്‍ കൊണ്ടുവരണമെങ്കില്‍ കുറഞ്ഞത് 500 ദീനാര്‍ ശമ്പളം വേണം. ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാന്‍ 250 ദീനാര്‍ ആണ് അടിസ്ഥാന ശമ്പളം. സ്‌പോണ്‍സറുടെ ജോലിയും സാഹചര്യങ്ങളും സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യവും അനുസരിച്ച് വിസ കാലാവധി വെട്ടിക്കുറക്കാന്‍ എമിഗ്രേഷന്‍ മാനേജര്‍ക്ക് അവകാശമുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends