രാഹുല്‍ ഗാന്ധി ഗോവയില്‍; കാലുമാറില്ലെന്ന് സ്ഥാനാര്‍ത്ഥികള്‍ പ്രതിജ്ഞ എടുക്കും ?

രാഹുല്‍ ഗാന്ധി ഗോവയില്‍; കാലുമാറില്ലെന്ന് സ്ഥാനാര്‍ത്ഥികള്‍ പ്രതിജ്ഞ എടുക്കും ?
കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഗോവയിലെത്തി. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം കൂറുമാറില്ലെന്ന് 'വിശ്വസ്തത പ്രതിജ്ഞ'യെടുക്കും.

2017ല്‍ ഗോവയില്‍ 40ല്‍ 17 സീറ്റ് കോണ്‍ഗ്രസും 13 സീറ്റ് ബിജെപിയും നേടിയിരുന്നു. എന്നാല്‍ 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ 2019ല്‍ ബിജെപിയിലേക്ക് മാറി.ഇതില്‍ തന്നെ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് ബാബു കാവ്‌ലേക്കറെ ബിജെപി ഉപമുഖ്യമന്ത്രിയാക്കിയിരുന്നു.ആം ആദ്മി പാര്‍ട്ടി (എ.എ.പി) നേരത്തെ സ്ഥാനാര്‍ത്ഥികളെ കൂറുമാറ്റ വിരുദ്ധ സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചിരുന്നു

ഫെബ്രുവരി 2 ന് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും പാര്‍ലമെന്റ് സമ്മേളനവും റായ്പൂരിലെ യാത്രയും കാരണം അദ്ദേഹത്തിന്റെ സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.

ടൂറിസം മേഖലയിലെ പ്രതിനിധികളുമായും അംഗന്‍വാടി ജീവനക്കാരുമായും രാഹുല്‍ സംവദിക്കും.മോര്‍മുഗോവയിലും സാദയിലും അദ്ദേഹം വീടുവീടാന്തരം പ്രചാരണം നടത്തും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തും.

ഫെബ്രുവരി 14നാണ് ഗോവയില്‍ വോട്ടെടുപ്പ്.മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍



Other News in this category



4malayalees Recommends