എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് പരിചാരക; കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് പരിചാരക; കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ 8 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് പരിചാരകന്‍. മര്‍ദ്ദനത്തെ തുടര്‍ന്ന് മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്.സൂറത്തിലെ രന്ദര്‍ പാലന്‍പൂര്‍ പാട്യയിലാണ് കുടുംബം താമസിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടുപേരും ജോലി ചെയ്യുന്നവരാണ്, അവരുടെ കുട്ടികളെ നോക്കാന്‍ ഒരു പരിചാരകയെ നിയമിച്ചിരുന്നു.

എന്നാല്‍, തങ്ങളുടെ അഭാവത്തില്‍ കുട്ടികള്‍ കരയുന്നത് അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ദമ്പതികള്‍ വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചു.

കുട്ടിയെ പരിചാരകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞിരുന്നു. വീഡിയോയില്‍, പരിചാരക കുട്ടിയുടെ തല കട്ടിലില്‍ ആവര്‍ത്തിച്ച് അടിക്കുന്നത് കാണാം. പരിചാരക ആണ്‍കുട്ടിയുടെ മുടി വലിക്കുന്നതും അവനെ നിഷ്‌കരുണം അടിക്കുന്നതും കാണാം.

സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും യുവതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

കുറ്റാരോപിതയായ കോമള്‍ ചന്ദ്‌ലേക്കര്‍ മൂന്ന് മാസം മുമ്പാണ് ജോലിക്ക് കയറിയതെന്ന് കുഞ്ഞിന്റെ മുത്തശ്ശി കലബെന്‍ പട്ടേല്‍ പറഞ്ഞു. കോമള്‍ തുടക്കത്തില്‍ കുട്ടികളെ നന്നായി പരിപാലിച്ചിരുന്നു. എന്നാല്‍, ഇവരുടെ സംരക്ഷണയില്‍ കുട്ടികള്‍ കരച്ചില്‍ തുടര്‍ന്നതോടെയാണ് സംശയം തോന്നിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ സിസിടിവി ക്യാമറ സ്ഥാപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

8 മാസം പ്രായമുള്ള കുട്ടിയുടെ പിതാവ് മിതേഷ് പട്ടേലിന്റെ പരാതിയില്‍ സൂറത്തിലെ റാന്ദര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസ് ഫയല്‍ ചെയ്തു. പ്രതിയുടെ വിവാഹം കഴിഞ്ഞിട്ട് 5 വര്‍ഷമായെങ്കിലും സ്വന്തമായി ഒരു കുട്ടി ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

Other News in this category



4malayalees Recommends