ബാറ്ററിയും നെയില്‍പോളിഷും സ്‌ക്രൂവും നല്‍കി കാമുകന്റെ കുഞ്ഞിനെ കൊലപ്പെടുത്തി; 20കാരി അറസ്റ്റില്‍

ബാറ്ററിയും നെയില്‍പോളിഷും സ്‌ക്രൂവും നല്‍കി കാമുകന്റെ കുഞ്ഞിനെ കൊലപ്പെടുത്തി; 20കാരി അറസ്റ്റില്‍
കാമുകന്റെ ഒന്നരവയസ്സുള്ള കുഞ്ഞിനെ ബാറ്ററികളും സ്‌ക്രൂകളും സൗന്ദര്യവര്‍ധക വസ്തുകളും നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ 20കാരിയായ യുവതി അറസ്റ്റില്‍. അമേരിക്കയിലെ പെന്‍സില്‍വേനിയയിലാണ് സംഭവം. ഏഴ് മാസം നീണ്ട അന്വേഷണത്തിലൊടുവിലാണ് 20 വയസ്സുകാരിയായ അലീസിയ ഓവന്‍സിയുടെ അറസ്റ്റ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് 18 മാസം പ്രായമുള്ള ഐറിസ് റീത്ത ആല്‍ഫെറ കൊല്ലപ്പെട്ടത്.

പെന്‍സില്‍വേനിയയിലെ അറ്റോര്‍ണി ജനറല്‍ മിഷേല്‍ ഹെന്റി കുട്ടിയുടെ മരണ കാരണം രക്തത്തിലെ അസെറ്റോണിന്റെ മാരകമായ അളവ് കാരണമാണെന്ന് തെളിയിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ബാറ്ററിയും സൗന്ദര്യവര്‍ധക വസ്തുക്കളും സ്‌ക്രൂവും എങ്ങനെയാണ് കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുക എന്നത് പ്രതി പഠിച്ചതിന് ശേഷമാണ് കൃത്യം നടപ്പാക്കിയതെന്നും അറ്റോര്‍ണി ജനറല്‍ ഹെന്റി പറഞ്ഞു.

കുട്ടിയുടെ പിതാവായ ബെയ്‌ലി ജേക്കബിയുടെ കാമുകിയായിരുന്നു അലീസിയ. 2023 ജൂണ്‍ 25ന്, ഷോപ്പിലേക്ക് പോകാനായി വീട്ടില്‍ നിന്ന് ബെയ്‌ലി ജേക്കബി പുറത്തിറങ്ങി. കുറച്ച് സമയത്തിന് ശേഷം, കുഞ്ഞിന് ആരോഗ്യപ്രശ്‌നമുണ്ടെന്ന് അലീസിയ ഫോണിലൂടെ അറിയിച്ചു. ബെയ്‌ലി എത്തിയപ്പോള്‍ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് കുട്ടിയെ ചികിത്സയ്ക്കായി ന്യൂ കാസിലിലെ യുപിഎംസി ജെയിംസണ്‍ ആശുപത്രിയില്‍ എത്തിച്ചു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ്, കുട്ടിയെ പിറ്റ്‌സ്ബര്‍ഗിലെ യുപിഎംസി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. നാല് ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചു. പൊലീസ് ചോദ്യം ചെയ്യലില്‍ കുഞ്ഞ് കട്ടിലില്‍ നിന്ന് വീണതാണെന്നാണ് അലീസിയ പറഞ്ഞത്. ബെയ്‌ലി പങ്കാളിയുമായി വേര്‍പിരിഞ്ഞതിനാല്‍ കുഞ്ഞ് അമ്മ എമിലി ആല്‍ഫെറയ്ക്കും മുത്തശ്ശിമാര്‍ക്കുമാണ് താമസിച്ചിരുന്നത്. കുഞ്ഞിനെ കാണാനുള്ള അനുമതി മാത്രമാണ് ഇയാള്‍ക്കുണ്ടായിരുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞ് ബട്ടണിന്റെ ആകൃതിയിലുള്ള ബാറ്ററികളും മെറ്റല്‍ സ്‌ക്രൂവും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ വിഴുങ്ങിയതായി കണ്ടെത്തി. നെയില്‍ പോളിഷിന്റെ അംശവും വയറ്റില്‍ നിന്ന് കണ്ടെത്തി. ഇത്തരം വിഷ വസ്തുക്കളാണ് മരണകാരണമെന്ന് വ്യക്തമായതോടെ പൊലീസ് കൊലപാതകത്തിന് കേസെടുക്കുകയും അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തു. ഇത്തരം വസ്തുക്കള്‍ കുട്ടികളുടെ ആരോ?ഗ്യത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ലീസിയ ഓവന്‍സ് ഫോണില്‍ തിരഞ്ഞതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

Other News in this category



4malayalees Recommends