അച്ഛന്‍ മരിച്ച് പത്താം ദിവസം ഞാന്‍ ഷൂട്ടിങ്ങിന് പോയി, എന്തു ചെയ്യണമെന്നു മനസിലാകുന്നുണ്ടായിരുന്നില്ല ; നിഖില വിമല്‍

അച്ഛന്‍ മരിച്ച് പത്താം ദിവസം ഞാന്‍ ഷൂട്ടിങ്ങിന് പോയി, എന്തു ചെയ്യണമെന്നു മനസിലാകുന്നുണ്ടായിരുന്നില്ല ; നിഖില വിമല്‍
അച്ഛന്റെ വേര്‍പാടിനെ കുറിച്ച് പറഞ്ഞ് നടി നിഖില വിമല്‍. അച്ഛന്‍ മരിച്ച് പത്താം ദിവസം മധുരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയതിനെ കുറിച്ചാണ് നിഖില പറയുന്നത്. അച്ഛന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടി എന്ന് നിഖില പറഞ്ഞു.

കോവിഡ് ആയിരുന്നു അച്ഛന്. വീട്ടില്‍ ഉള്ളവര്‍ക്കും അച്ഛന്റെ മരണസമയത്ത് കോവിഡ് ആയിരുന്നു. ഐസൊലേഷനില്‍ ആയിരുന്നു എല്ലാവരും. എന്ത് ചെയ്യണമെന്ന് മനസ്സലാകുന്നുണ്ടായിരുന്നില്ല. അച്ഛന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടി. അച്ഛന്‍ മരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ മധുരം ഷൂട്ടിംഗ് ആരംഭിച്ചു.

അവിടെ ചെന്ന് ആ സെറ്റിലെ ജോലികളില്‍ മുഴുകിയപ്പോഴാണ് ഒരു മാറ്റം വന്നത്. മധുരം സിനിമ അപ്പോഴുള്ള അവസ്ഥയില്‍ നിന്ന് എന്നില്‍ വലിയ മാറ്റം വരുത്തി. അങ്ങനെ നോക്കുമ്പോള്‍ മധുരം സിനിമ എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണെന്ന് നിഖില പറഞ്ഞു.

Other News in this category



4malayalees Recommends