ഞാന്‍ പുറത്താണെങ്കില്‍ മടങ്ങിവരുന്നതുവരെ വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും സമാധാനമുണ്ടാകില്ല; തുറന്നുപറഞ്ഞ് ദുല്‍ഖര്‍

ഞാന്‍ പുറത്താണെങ്കില്‍ മടങ്ങിവരുന്നതുവരെ വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും സമാധാനമുണ്ടാകില്ല; തുറന്നുപറഞ്ഞ് ദുല്‍ഖര്‍
താന്‍ യാത്ര പോകാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണെന്നും എന്നാല്‍ തന്റെ മാതാപിതാക്കല്‍ കൂടുതല്‍ പ്രൊട്ടക്റ്റീവ് ആയതുകൊണ്ട് അതിന് അവസരം ലഭിച്ചിരുന്നില്ലെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുമായി സമീര്‍ക്ക എന്നെ സമീപിച്ചപ്പോള്‍ അന്ന് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നുണ്ട്. എനിക്ക് വളരെ പ്രൊട്ടക്റ്റീവായ മാതാപിതാക്കളാണുള്ളത്. ഞാനൊരു മോട്ടോര്‍ സൈക്കിളില്‍ കയറി പോയാല്‍ പോലും അവര്‍ക്ക് പേടിയാണ് ഞാന്‍ പുറത്താണെങ്കില്‍ മടങ്ങിവരുന്നതുവരെ അവര്‍ക്ക് സമാധാനമുണ്ടാകില്ല.

സോളോ റൈഡര്‍മാരുടെ നിരവധി പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ ജോലിയെ യാത്ര ചെയ്യാന്‍ എനിക്ക് ലഭിക്കുന്ന വലിയ അവസരമായാണ് ഞാന്‍ കാണുന്നത്,' ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

കുറുപ്പാണ് അവസാനമായി പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം.

Other News in this category



4malayalees Recommends