ന്യൂസിലന്‍ഡ് വനിതാ ഫുട്‌ബോള്‍ ടീം പരിശീലിക്കുന്ന ഗ്രൗണ്ടിനു മുകളിലൂടെ കനേഡിയന്‍ ഫുട്‌ബോള്‍ ടീം സ്റ്റാഫ് ഡ്രോണ്‍ പറത്തി ; ഒളിഞ്ഞു നോട്ടം വിവാദത്തില്‍

ന്യൂസിലന്‍ഡ് വനിതാ ഫുട്‌ബോള്‍ ടീം പരിശീലിക്കുന്ന ഗ്രൗണ്ടിനു മുകളിലൂടെ കനേഡിയന്‍ ഫുട്‌ബോള്‍ ടീം സ്റ്റാഫ് ഡ്രോണ്‍ പറത്തി ; ഒളിഞ്ഞു നോട്ടം വിവാദത്തില്‍
പാരീസ് ഒളിംപിക്‌സിനു തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ വനിതാ ഫുട്‌ബോളില്‍ ഒളിഞ്ഞുനോട്ട വിവാദം. ന്യൂസിലന്‍ഡ് വനിതാ ഫുട്‌ബോള്‍ ടീം പരിശീലിക്കുന്ന ഗ്രൗണ്ടിനു മുകളിലൂടെ കനേഡിയന്‍ ഫുട്‌ബോള്‍ ടീം സ്റ്റാഫ് ഡ്രോണ്‍ പറത്തി. വിവാദമായതോടെ, കാനേഡിയന്‍ ഒളിംപിക് കമ്മിറ്റി ന്യൂസിലന്‍ഡിനോട് മാപ്പ് പറഞ്ഞു.

തിങ്കളാഴ്ച ന്യൂസീലന്‍ഡ് വനിതാ ഫുട്‌ബോള്‍ ടീം സെന്റ് എറ്റിയന്ന ഗ്രൌണ്ടില്‍ പരിശീലനം നടത്തുമ്പോഴാണ് പെട്ടെന്ന് ഗ്രൗണ്ടിന് മുകളിലൂടെ ഡ്രോണ്‍ പറന്നെത്തിയത്. ആദ്യം അമ്പരന്ന ടീം അംഗങ്ങള്‍ ഒളിഞ്ഞുനോട്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ ഫ്രഞ്ച് പൊലീസില്‍ പരാതി നല്‍കകുകയായിരുന്നു. പൊലിസ് അന്വേഷണത്തില്‍ ഡ്രോണ്‍ പറത്തിയത് കനേഡിയന്‍ ഫുട്‌ബോള്‍ ടീം സപ്പോര്‍ട്ട് സ്റ്റാഫ് ആണെന്ന് കണ്ടെത്തി. പിന്നാലെ കനേഡിയന്‍ സംഘത്തിലെ രണ്ട് നോണ്‍ അക്രഡിറ്റഡ് അംഗങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിച്ചതിനാണ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തത്. ഡ്രോണ്‍ പറത്തിയെന്ന് കരുതുന്ന രണ്ട് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെയും അടിയന്തരമായി നാട്ടിലേക്ക് തിരിച്ചയക്കാന്‍ കാന!ഡ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കളിയടവുകളും, പരിശീലന രീതിയും മനസ്സിലാക്കാനാണ് ഡ്രോണ്‍ പറത്തിയതെന്നാണ് സംശയം. ഒളിംപിക്‌സ് അസോസിയേഷനും ന്യൂസിലന്‍ഡ് ടീം പരാതി നല്‍കി. സംഭവം കൈയോടെ പിടിക്കപ്പെട്ടതോടെ, മാപ്പുപറഞ്ഞ് കനേഡിയന്‍ ടീം തടിയൂരി. നിലവിലെ ഒളിംപിക്‌സ് ചാമ്പ്യന്‍മാരുടെ ഒളിഞ്ഞുനോട്ടമെന്തയാലും ടീമിനാകെ ചീത്തപ്പേരാവുകയും ചെയ്തു. സംഭവത്തില്‍ ഫിഫയും ഒളിംപിക് അസോസിയേഷനും വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ സംഭവത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിന്റെ മുഖ്യ പരിശീലക ബെവ് പ്രീസ്റ്റ്മാന്‍ ആദ്യ മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചു. പ്രീസ്റ്റ്മാന്റെ നേതൃത്വത്തിലാണ് കാന!ഡ ടോക്കിയോയില്‍ സ്വര്‍ണം നേടിയത്.

Other News in this category



4malayalees Recommends