9 കാരിയായ സഹോദരിയെ പോണ്‍ വീഡിയോ കണ്ട ശേഷം ബലാത്സംഗം ചെയ്തു ; കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത് അമ്മയ്ക്ക് മുന്നില്‍ ; കൗമാരക്കാരന്റെ ക്രൂരതയ്ക്ക് കൂട്ടു നിന്ന് സഹോദരിമാരും

9 കാരിയായ സഹോദരിയെ പോണ്‍ വീഡിയോ കണ്ട ശേഷം ബലാത്സംഗം ചെയ്തു ; കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത് അമ്മയ്ക്ക് മുന്നില്‍ ; കൗമാരക്കാരന്റെ ക്രൂരതയ്ക്ക് കൂട്ടു നിന്ന് സഹോദരിമാരും
മധ്യപ്രദേശിലെ രേവയില്‍ ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൗമാരക്കാരനായ സഹോദരന്‍ തന്റെ മൊബൈല്‍ ഫോണില്‍ പോണ്‍ വീഡിയോ കണ്ടതിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചതായും ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഏപ്രില്‍ 24 നാണ് ദാരുണമായ ഈ സംഭവം നടന്നത്.

സംഭവം മറച്ചുവെക്കാന്‍ അമ്മയും രണ്ട് മുതിര്‍ന്ന സഹോദരിമാരും പ്രതിയെ സഹായിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. 'ഏപ്രില്‍ 24 ന് ജാവ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന്റെ മുറ്റത്ത് നിന്ന് കണ്ടെത്തി. സംഭവസമയത്ത് പെണ്‍കുട്ടി ഉറങ്ങുകയായിരുന്നു. 13 വയസ്സുള്ള ആണ്‍കുട്ടി, അമ്മ, 17 ഉം 18 ഉം വയസ്സുള്ള രണ്ട് സഹോദരിമാര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ സംഭവം മൂടിവയ്ക്കാന്‍ സഹായിച്ചതായി അവര്‍ സമ്മതിച്ചു.', പൊലീസ് സൂപ്രണ്ട് വിവേക് സിംഗ് പറഞ്ഞു.

സംഭവ ദിവസം രാത്രി പ്രതി ഒമ്പതുവയസുകാരിയോടൊപ്പം ഉറങ്ങുകയായിരുന്നു. മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ടതിന് ശേഷം കുട്ടിയെ ബലാത്സംഗം ചെയ്തു. പിതാവിനോട് പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് വിവേക് സിം?ഗ് പറഞ്ഞു.

തുടര്‍ന്ന് അമ്മയെ വിളിച്ചുണര്‍ത്തി സംഭവം അറിയിച്ചു. മകള്‍ ജീവനോടെയുണ്ടെന്ന് കണ്ടപ്പോള്‍ കുട്ടി വീണ്ടും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അപ്പോഴേക്കും ഉണര്‍ന്നിരുന്ന അവരുടെ രണ്ട് സഹോദരിമാര്‍ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കിടക്കയിലെ പാടുകള്‍ മാറ്റി. കുട്ടിയെയും കുറ്റാരോപിതരായ കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പെണ്‍കുട്ടിയെ വിഷ പ്രാണി കടിച്ചതാണെന്നായിരുന്നു ആദ്യം കുടുബം അവകാശപ്പെട്ടത്. വീട് പരിശോധനയില്‍ ആരും വീട്ടിലേക്ക് കയറിയതിന്റെ ഒരു ലക്ഷണവും പൊലീസിന് കണ്ടെത്താനായില്ല. മാത്രമല്ല അത്തരം ശബ്ദങ്ങളൊന്നും കേട്ടില്ലെന്ന് വീട്ടുകാര്‍ പറയുകയും ചെയ്തു. സാങ്കേതിക തെളിവുകള്‍ ശേഖരിച്ച ശേഷം 50 പേരെ പൊലീസ് ചോദ്യം ചെയ്തു. ശേഷം കുടുംബാംഗങ്ങളുടെ മൊഴികളില്‍ ആവര്‍ത്തിച്ചുള്ള വൈരുദ്ധ്യങ്ങള്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ അവരെ ചോദ്യം ചെയ്തു. തുടര്‍ന്ന് അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു

Other News in this category



4malayalees Recommends