'കൊലപാതകം ഒതുക്കിതീര്‍ക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്തു'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ മാതാപിതാക്കള്‍

'കൊലപാതകം ഒതുക്കിതീര്‍ക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്തു'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ മാതാപിതാക്കള്‍
പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കൊല്‍ത്തക്ക ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിത ഡോക്ടറുടെ മാതാപിതാക്കള്‍. മകളുടെ കൊലപാതകത്തിനു ശേഷം സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പണം വാഗ്ദാനം ചെയ്തെന്നാണ് പിതാവ് വെളിപ്പെടുത്തിയത്. മകള്‍ക്കു നീതി ലഭിക്കാന്‍ പോരാടുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കു പിന്തുണ നല്‍കാനാണ് പ്രതിഷേധത്തില്‍ അണിചേരുന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു.

'തുടക്കത്തില്‍ തന്നെ പൊലീസ് കേസ് ഒതുക്കാനാണ് ശ്രമിച്ചത്. മൃതദേഹം കാണാന്‍ ഞങ്ങളെ അനുവദിച്ചില്ല, പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ കാത്തിരിക്കേണ്ടി വന്നു. പിന്നീട്, മൃതദേഹം ഞങ്ങള്‍ക്ക് കൈമാറിയപ്പോള്‍, ഒരു മുതിര്‍ന്ന പിതാവിന്റെ വെളിപ്പെടുത്തല്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തു, ഞങ്ങള്‍ അത് ഉടന്‍ നിരസിച്ചു- പിതാവ് വെളിപ്പെടുത്തി.

ഓഗസ്റ്റ് ഒന്‍പതിനാണ് കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ മുപ്പത്തുയൊന്നുകാരിയായ ഡോക്ടര്‍ കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം പുലര്‍ച്ചെ നാലരയോടെ ആശുപത്രിയിലേക്കെത്തിയ സഞ്ജയ് റോയ് സെമിനാര്‍ ഹാളിന്റെ വരാന്തയിലേക്കു നടന്നുകയറുകയായിരുന്നു. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നശേഷം സഞ്ജയ് തന്റെ സുഹൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായ അനുപം ദത്തയുടെ വീട്ടിലേക്കാണു പോയത്. സഞ്ജയ് നേരത്തെ നല്‍കിയ പല തെറ്റായ വിവരങ്ങളും നുണപരിശോധനയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലായെന്നാണു പുറത്തതുവരുന്ന വിവരം. അതേസമയം, ഡോക്ടറുടെ കൊലപാതകത്തില്‍ കൊല്‍ക്കത്തയിലെമ്പാടും പ്രതിഷേധം കനക്കുകയാണ്.

Other News in this category



4malayalees Recommends