പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് ; തെരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് ; തെരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ എപ്പോള്‍, എവിടെ വെച്ചാണ് കൂടിക്കാഴ്ച നടക്കുക എന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അദ്ദേഹം പങ്കുവെച്ചിട്ടില്ല. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി സെപ്റ്റംബര്‍ 20ന് പ്രധാനമന്ത്രി അമേരിക്കയിലെത്തുന്നുണ്ട്.

ഇന്ത്യ- അമേരിക്ക വ്യാപാര ബന്ധത്തെ കുറിച്ച് മിഷിഗനില്‍ നടത്തിയ തിരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. മോദിയുമായുള്ള കൂടിക്കാഴ്ചയിലൂടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ ഉറപ്പിക്കുക എന്ന ലക്ഷ്യവും ട്രംപിനുണ്ട്.

മോദിയുടെ യുഎസ് സന്ദര്‍ശനം 21 മുതല്‍ ഉണ്ടായിരിക്കുമെന്ന് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ക്വാഡ് ഉച്ചകോടി, യുഎന്‍ ഉച്ചകോടി തുടങ്ങി തന്ത്രപ്രധാനമായ നിരവധി പരിപാടികളില്‍ യുഎസില്‍ മോദി പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും. സെപ്റ്റംബര്‍ 24നാകും അദ്ദേഹം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുക.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധമാണ് ട്രംപ് കാത്തുസൂക്ഷിച്ചിരുന്നത്. ഹൂഹൂസ്റ്റണിലെ 'ഹൗഡി മോദി' റാലി, ഇന്ത്യയിലെ 'നമസ്‌തേ ട്രംപ്' എന്നീ പരിപാടികള്‍ ഇതിന് ഉദാഹരണമായിരുന്നു. ചൈനയുടെ സ്വാധീനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ രംഗത്തെ സഹകരണത്തിന് ട്രംപും മോദിയും വലിയ പ്രാധാന്യം നല്‍കിയിരുന്നു. പല അന്താരാഷ്ട്ര വിഷയങ്ങളിലും ഇരുരാജ്യങ്ങളുടെയും നിലപാട് ഇക്കാലയളവില്‍ നിര്‍ണായകമായി.

Other News in this category



4malayalees Recommends