സൗദി വനിതാ ആക്ടിവിസ്റ്റ് ലുജൈന്‍ അല്‍ ഹത്ത്‌ളൂലിന് മോചനം

സൗദി വനിതാ ആക്ടിവിസ്റ്റ് ലുജൈന്‍ അല്‍ ഹത്ത്‌ളൂലിന് മോചനം
അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സൗദിയിലെ വനിതാ ആക്ടിവിസ്റ്റ് ലുജൈന്‍ അല്‍ ഹത്ത്‌ളൂല്‍ ജയില്‍ മോചിതയായി. 31കാരിയായ ലുജൈന്‍ അല്‍ ഹത്ത്‌ളൂല്‍ സൗദിയില്‍ വാഹനമോടിക്കാനുള്ള അവകാശത്തിന്റെ പേരില്‍ രംഗത്തിറങ്ങിയതോടെയാണ് ലോക ശ്രദ്ധ നേടിയത്. സൗദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതിന് ആഴ്ചകള്‍ക്ക് മുന്നേ പൊലീസ് പിടിയിലായി. ഇവരോടൊപ്പം മറ്റു ചില വനിതാ അവകാശ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് അവരെയെല്ലാം വിട്ടയച്ചു.

ഭരണസംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും, അതിനുള്ള പ്രേരണ നല്‍കിയെന്നും, സൗദിയുടെ ശത്രുരാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ലുജൈന്‍ അല്‍ ഹത്ത്‌ളൂലിനെതിരേ ഭീകരവാദ കോടതി ചുമത്തിയിരിക്കുന്നത്. ഇവര്‍ കുറ്റം സമതിച്ചതായും കോടതി വ്യക്തമാക്കി. ജയിലില്‍ മര്‍ദനമേറ്റെന്ന ആരോപണവും കോടതി പരിശോധനക്ക് ശേഷം തള്ളി. പിന്നീട് 68 മാസം ജയില്‍ ശിക്ഷ വിധിച്ചു. എന്നാല്‍ വിചാരണ തടവു കൂടി കണക്കിലെടുത്ത് ഇവരെ വിട്ടയച്ചു.

ലുജൈന്‍ വീട്ടിലെത്തിയതായി സഹോദരന്‍ അറിയിച്ചു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായതിനാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും കോടതിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. മനുഷ്യാവകാശ വിഷയം ചൂണ്ടിക്കാട്ടി ഇവരെ വിട്ടയക്കണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതുമാണ്. രാജ്യത്തെ ജുഡീഷ്യറി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പരിഷ്‌കരിക്കുന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി നടത്തിയിരുന്നു


Other News in this category



4malayalees Recommends