കൊച്ചിയില്‍ എഎസ്‌ഐയെ കുത്തിയ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി

കൊച്ചിയില്‍ എഎസ്‌ഐയെ കുത്തിയ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി
കൊച്ചിയില്‍ എ.എസ്.ഐയെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ബിച്ചു എന്ന വിഷ്ണു അരവിന്ദാണ് എഎസ്‌ഐയെ കുത്തിയത്. പള്‍സര്‍ സുനിക്ക് ജയിലില്‍ മൊബൈല്‍ എത്തിച്ച് നല്‍കിയതും പണം ആവശ്യപ്പെട്ടുള്ള സുനിയുടെ കത്ത് ദിലീപിന്റെ മാനേജര്‍ക്ക് എത്തിച്ച് നല്‍കിയതും വിഷ്ണു ആയിരുന്നു.

ബൈക്ക് മോഷണക്കേസില്‍ പിടികൂടിയപ്പോള്‍ ആണ് വിഷ്ണു പൊലീസിനെ കുത്തിയത്. ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപത്ത വച്ചാണ് വിഷ്ണു എഎസ്‌ഐ ഗിരീഷ് കുമാറിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ബലപ്രയോഗത്തിലൂടെയാണ് വിഷ്മുവിവെ പൊലീസ് പിടിച്ചത്. പൊലീസില്‍ നിന്ന് രക്ഷപ്പെടാനായി ഓടിയ വിഷ്ണുവിന്െ നിന്തുടര്‍ന്ന് പിടിക്കുന്നതിന് ഇടയിലാണ് എഎസ്‌ഐക്ക് പരിക്കേറ്റത്. കൈത്തണ്ടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എഎസ്‌ഐ ആശുപത്രി വിട്ടു. വിഷ്ണുവിന് എതിരെ വധശ്രമത്തിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. ഇപ്പോള്‍ ഇയാള്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡിലാണ്.

Other News in this category



4malayalees Recommends