മറ്റു ബന്ധമുണ്ടെന്ന് സംശയം ; കാമുകിയെ കഴുത്തു ഞെരിച്ച് കൊന്ന യുവാവ് അറസ്റ്റില്‍

മറ്റു ബന്ധമുണ്ടെന്ന് സംശയം ; കാമുകിയെ കഴുത്തു ഞെരിച്ച് കൊന്ന യുവാവ് അറസ്റ്റില്‍
യുവതിയെ കൊന്ന് പുറത്ത് തള്ളിയ ഡ്രൈവര്‍ അറസ്റ്റില്‍. മുംബൈയിലെ നാഗ്പാഡ മേഖലയിലാണ് ടാക്‌സി ഡ്രൈവറായ നിസാം ഖാന്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം അരുവിക്കരികില്‍ തള്ളിയത്. നിസാം ഖാന്‍ യുവതിയുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു.

ഏപ്രില്‍ 25ന് റായ്ഗഡ് ജില്ലയിലെ ഉറാന്‍ പ്രദേശത്താണ് പൂനം ക്ഷീര്‍സാഗറിന്റെ (27) മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. മാന്‍ഖുര്‍ദിലെ സ്വദേശിയായ യുവതി മുംബൈയിലെ നാഗ്പാഡയില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു. ഏപ്രില്‍ 18ന് രാവിലെ ജോലിസ്ഥലത്തേക്ക് പോയെങ്കിലും വീട്ടില്‍ തിരിച്ചെത്തിയില്ല. രക്ഷിതാക്കള്‍ തൊഴിലുടമയോട് വിവരം തിരക്കിയപ്പോള്‍ വൈകുന്നേരത്തോടെ സ്ഥലം തിരിച്ചുപോന്നതായി വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പൂനത്തിന്റെ കുടുംബം മന്‍ഖുര്‍ദ് പോലീസ് സ്റ്റേഷനില്‍ മകളെ കാണാനില്ലെന്ന പരാതി നല്‍കുകയായിരുന്നു.

പിന്നീട് നടത്തിയ തിരച്ചിലിലാണ് ഏപ്രില്‍ 25ന് ഉറാന്‍ തീരപ്രദേശത്തെ ഒറ്റപ്പെട്ട സ്ഥലത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ശരീരം പൂര്‍ണമായും ജീര്‍ണിച്ച നിലയിലായിരുന്നു. വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍, മാന്‍ഖുര്‍ദ് പൊലീസ് പൂനത്തിന്റെ കുടുംബത്തെ സമീപിക്കുകയും കുടുംബം യുവതിയുടെ ആഭരണങ്ങളും വസ്ത്രവും തിരിച്ചറിയുകയായിരുന്നു. കഴുത്ത് ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. അന്വേഷണത്തില്‍, നാഗ്പാഡ നിവാസിയായ നിസാം ഖാന്‍ എന്നയാള്‍ക്ക് പൂനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഏപ്രില്‍ 18ന് താനും പൂനവും ഖദവ്‌ലിയിലേക്ക് പോയെന്നും അവിടെ വെച്ച് അവര്‍ മുങ്ങിമരിച്ചുവെന്നും നിസാം പോലീസിനോട് പറഞ്ഞു. പൂനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി നിസാം പറഞ്ഞു. പരിഭ്രാന്തിയിലായ യുവതിയുടെ മൃതദേഹം ഉറാനില്‍ തള്ളുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ പൂനത്തെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് നിസാം സമ്മതിച്ചു. പൂനത്തിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന് പൂനത്തെ കൊലപ്പെടുത്തിയെന്നും പ്രതി പറയുകയായിരുന്നു.

Other News in this category



4malayalees Recommends