നാലുവയസുകാരനെ തട്ടിയെടുത്തു വായമൂടിക്കെട്ടി കൊലപ്പെടുത്തിയത് സ്വര്‍ണം മോഷ്ടിക്കാന്‍; അയല്‍വാസിയുടെ അലമാരയില്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴിയിങ്ങനെ

നാലുവയസുകാരനെ തട്ടിയെടുത്തു വായമൂടിക്കെട്ടി കൊലപ്പെടുത്തിയത് സ്വര്‍ണം മോഷ്ടിക്കാന്‍; അയല്‍വാസിയുടെ അലമാരയില്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴിയിങ്ങനെ

അയല്‍വാസിയുടെ വീട്ടില്‍ നാലുവയസ്സുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം സ്വര്‍ണമോഷണത്തിനിടയിലെ കൊലപാതകമെന്ന് പോലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു വെന്നും പോലീസ് വ്യക്തമാക്കി.


കഴിഞ്ഞദിവസമാണ് മണവാളക്കുറിച്ചിക്കു സമീപം കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ ജോണ്‍ റിച്ചാര്‍ഡ്‌സഹായ സില്‍ജ ദമ്പതികളുടെ മകന്‍ ജോഹന്‍ റിഷിയാണ് കൊല്ലപ്പെട്ടത്. വീടിന് മുന്നില്‍ നിന്ന് കാണാതായ റിഷിയെ സമീപവാസിയായ ഫാത്തിമയുടെ വീട്ടിലെ അലമാരയ്ക്കുള്ളില്‍ വായ്മൂടിക്കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവര്‍ കുട്ടിയുടെ ആഭരണങ്ങള്‍ പ്രദേശത്തെ ധനകാര്യസ്ഥാപനത്തില്‍ പണയം വച്ചതായും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഫാത്തിമ തന്റെ വീടിന് മുന്നില്‍ കളിച്ചു ക്കൊണ്ടിരുന്ന ജോഹന്‍ റിഷിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും അണിഞ്ഞിരുന്ന ആഭരണം അഴിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

എന്നാല്‍ കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് വായില്‍ തുണികൊണ്ടു കെട്ടുകയും ചെയ്തു. തുടര്‍ന്ന് അബോധവസ്ഥയിലായ റിഷിയെ അലമാരയ്ക്കുള്ളില്‍ വച്ച് പൂട്ടിയിട്ടു. ഇതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഫാത്തിമ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

Other News in this category



4malayalees Recommends