'ഞാന്‍ പോകുന്നു... നീ സുഖമായി ഇരിക്കുക ജോലിയുള്ള മറ്റൊരാളെ വിവാഹം കഴിക്കുക'ഭാര്യയ്ക്ക് കുറിപ്പെഴുതിയ ശേഷം യുവാവ് ജീവനൊടുക്കി

'ഞാന്‍ പോകുന്നു... നീ സുഖമായി ഇരിക്കുക ജോലിയുള്ള മറ്റൊരാളെ വിവാഹം കഴിക്കുക'ഭാര്യയ്ക്ക് കുറിപ്പെഴുതിയ ശേഷം യുവാവ് ജീവനൊടുക്കി
'ഞാന്‍ പോകുന്നു... നീ സുഖമായി ഇരിക്കുക ജോലിയുള്ള മറ്റൊരാളെ വിവാഹം കഴിക്കുക' ഇത് ഭാര്യക്ക് 35കാരനായ യുവാവ് ജീവനൊടുക്കും മുന്‍പ് അയച്ച സന്ദേശമാണ്. മധ്യപ്രദേശിലെ ഹര്‍ദയിലെ വീട്ടിലാണ് ഛിന്ദ്വാര സ്വദേശിയും എംപിയിലെ ഹര്‍ദയില്‍ താമസക്കാരനുമായ സതീഷ് ബിജാഡെ തൂങ്ങി മരിച്ചത്.

മരിക്കുന്നതിന് മുമ്പ് ഇയാള്‍ ഭാര്യക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു.കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വേദനയാകുകയാണ്. 2020 ജൂണില്‍ സമോത തിലവാരിയെ ഇയാള്‍ വിവാഹം ചെയ്തിരുന്നു.

ബിടെക് ബിരുദധാരിയായ സതീഷ് കുറച്ചുകാലമായി തൊഴില്‍രഹിതനായിരുന്നു. ഭാര്യ ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു. എന്നാല്‍, വിവാഹശേഷം ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.

ഏപ്രില്‍ 16 ന് യുവതി ഡ്യൂട്ടിക്കായി രഹത്ഗാവിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്, ഈ സമയം സതീഷ് വീട്ടില്‍ തനിച്ചായിരുന്നു. പിറ്റേന്ന് രാവിലെ ഭാര്യ ഭര്‍ത്താവിന്റെ സന്ദേശങ്ങള്‍ വായിച്ച് അയാളെ വിളിക്കാന്‍ ശ്രമിച്ചു.

തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു.

Other News in this category



4malayalees Recommends