ജസ്റ്റിന്‍ ട്രൂഡോ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചെങ്കിലും കാര്യങ്ങള്‍ എളുപ്പമാകില്ല !!

ജസ്റ്റിന്‍ ട്രൂഡോ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചെങ്കിലും കാര്യങ്ങള്‍ എളുപ്പമാകില്ല !!
അവിശ്വാസപ്രമേയത്തെ അതിജീവിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് പിയറി പൊയിലിവറാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 338 അംഗ സഭയില്‍ 211 വോട്ടോടെ അവിശ്വാസ പ്രമേയം തള്ളുകയായിരുന്നു. ന്യൂഡെമോക്രാറ്റിക് പാര്‍ട്ടിയും, Bloc Québécois പാര്‍ട്ടിയും അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. ജസ്റ്റിന്‍ ട്രൂഡോക്ക് നല്‍കിയ പിന്തുണ സെപ്റ്റംബര്‍ ആദ്യവാരത്തിലായിരുന്നു ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി പിന്‍വലിച്ചത്. കനേഡിയന്‍ ലിബറല്‍ പാര്‍ട്ടി രാജ്യത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. അദ്ധ്യക്ഷന്‍ ജംജിത് സിംഗാണ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത്. ഈ പശ്ചാത്തലത്തിലാണ് പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്.

വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, പാര്‍പ്പിട പ്രതിസന്ധി, കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവ് എന്നിവ പരിഹരിക്കുന്നതില്‍ ട്രൂഡോ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ട്രൂഡോ സര്‍ക്കാരെ അവിശ്വാസ പ്രമേയത്തില്‍ വീഴ്ത്തി, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിലേക്ക് നയിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. എന്നാല്‍ പ്രമേയത്തെ അതിജീവിക്കുകയായിരുന്നു ട്രൂഡോ സര്‍ക്കാര്‍.

ഡെമോക്രാറ്റിക് പാര്‍ട്ടിയും, ബ്ലോക് ക്യുബെക്വോയിസ് പാര്‍ട്ടിയും അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നീക്കം. എന്നാല്‍ ട്രൂഡോ സര്‍ക്കാര്‍ വീഴുകയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ വരികയും ചെയ്താല്‍ ജനകീയ ആരോഗ്യ പദ്ധതികള്‍ നിര്‍ത്തലായേക്കുമെന്ന ആശങ്കയിലാണ് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണ നല്‍കാതിരുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് 68 ശതമാനത്തോളം ഉയര്‍ന്നിരുന്ന ജസ്റ്റിന്‍ ട്രൂഡോയുടെ ജന സമ്മതി 28 ശതമാനം ആയി കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു.

Other News in this category



4malayalees Recommends