തൊടുപുഴയിലെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു;എന്നാല്‍ എല്ലാം തകിടം മറിച്ചത് അമ്മയുടെയും സുഹൃത്തിന്റെയും ആ ആവശ്യം;ആദ്യം ചികില്‍സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍

തൊടുപുഴയിലെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു;എന്നാല്‍ എല്ലാം തകിടം മറിച്ചത് അമ്മയുടെയും സുഹൃത്തിന്റെയും ആ ആവശ്യം;ആദ്യം ചികില്‍സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍

ക്രൂര മര്‍ദ്ദനത്തിനിരയായി തൊടുപുഴയില്‍ കൊല്ലപ്പെട്ട ഏഴ് വയസുകാരന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് കുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍. ഇന്നലെയാണ് കുട്ടി ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്.എന്നാല്‍ കുട്ടിയെ ആദ്യം ചികില്‍സിച്ച ഡോക്ടറാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താചാനലിനോടായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തല്‍.ആശുപത്രി മാറ്റണമെന്ന കുട്ടിയുടെ അമ്മയുടേയും സുഹൃത്തിന്റേയും ആവശ്യമാണ് സംഗതി വഷളാക്കിയത് എന്നാണ് വെളിപ്പെടുത്തല്‍.ഈ സാഹചര്യംഒഴിവാക്കിയിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ന്യൂറോസര്‍ജന്‍ പ്രതികരിക്കുന്നു.കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ അനക്കമുണ്ടായിരുന്നില്ല. ശ്വാസകോശം ഉള്‍പ്പെടെ പ്രധാനഭാഗങ്ങളൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല. അത്യാവശ്യം നല്‍കേണ്ട വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ചികിത്സ കുട്ടിക്ക് നല്‍കിയിരുന്നു. തലയുടെ സ്‌കാന്‍ ചെയ്തു. വിഷയം കുട്ടിയുടെ അമ്മയുടേയും കൂടെ വന്ന ആളുടേയും അടുത്ത് പറഞ്ഞു. എത്രത്തോളം ഗുരുതരമാണ് കുട്ടിയുടെ അവസ്ഥയെന്ന് അയാള്‍ മനസിലാക്കിയില്ല. കുട്ടിയെ അവിടെ നിന്നും മാറ്റണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാന്‍ അമ്മയും കൂടെയുണ്ടായിരുന്ന ആളും തയ്യാറായില്ലെന്നും ഡോക്ടര്‍ പറഞ്ഞു. കുട്ടിയെ പരിശോധിച്ച മറ്റൊരു ഡോക്ടറും ഇതേ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കുട്ടിയെ ബന്ധുക്കള്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചില്ല എന്ന ആരോപണം നേരത്തേ നിലനിന്നിരുന്നു.മാര്‍ച്ച് 28 നാണ് ഏഴ് വയസുകാരന് ക്രൂര മര്‍ദ്ദനമേല്‍ക്കുന്നത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലച്ചോറ് പുറത്തുവന്നിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍പ്രവേശിപ്പിച്ച കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഡോക്ടര്‍മാര്‍ പിന്നീട് നിഷേധിച്ചിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.അങ്ങനെ തുടരുന്നതിനിടയിലായിരുന്നു ഇന്നലെ രാവിലെ 11.35 ഓടെ കുട്ടിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.അതേസമയം ഏഴ് വയസുകാരന്റെ സഹോദരന്റെ സംരക്ഷണ ചുമതല നല്‍കണമെന്ന് ആവശ്യപ്പെട്ട് പിതാവിന്റെ കുടുംബം രംഗത്തെത്തി. മൂന്നര വയസുകരനായ രണ്ടാമത്തെ കുട്ടിയുടെ സംരക്ഷണ ചുമതല കൈമാറണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛനാണ് ഇടുക്കി ജില്ല ശിശു സംരക്ഷണ സമിതിയ്ക്ക് കത്ത് നല്‍കിയത്. നിലവില്‍ അമ്മയുടെ സംരക്ഷണയിലാണ് കുട്ടിയുള്ളത്.അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും, കുട്ടിയെ വിട്ടുതരണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നു. തിരുവനന്തപുരത്തെ കുടുംബവീട്ടില്‍ നിര്‍ത്തി കുട്ടിയുടെ പഠനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നോക്കമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കാര്യങ്ങള്‍ അന്വേഷിച്ച് വിവരം നല്‍കാന്‍ തിരുവനന്തപുരം യൂണിറ്റിന് ഇടുക്കി ജില്ല ശിശു ക്ഷേമ സമിതി നിര്‍ദേശം നല്‍കി. കുട്ടിയെ കൈമാറുന്ന കാര്യത്തില്‍ അമ്മയുടെ നിലപാടും സംരക്ഷണസമിതി തേടും.




Related News

Other News in this category



4malayalees Recommends