യുഎസിലേക്കുള്ള വിസ അപേക്ഷകളില്‍ പകുതിയിലധികവും തള്ളപ്പെടും; സാമ്പത്തിക മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കുന്ന പുതിയ നിയമം ഒക്ടോബര്‍ 15 മുതല്‍; ഇനി വിസ ലഭിക്കുക യുഎസില്‍ സ്വന്തം കാലില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രം

യുഎസിലേക്കുള്ള വിസ അപേക്ഷകളില്‍ പകുതിയിലധികവും തള്ളപ്പെടും; സാമ്പത്തിക മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കുന്ന പുതിയ നിയമം ഒക്ടോബര്‍ 15 മുതല്‍; ഇനി വിസ ലഭിക്കുക യുഎസില്‍ സ്വന്തം കാലില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രം
യുഎസിലേക്കുള്ള വിസ അപേക്ഷരെ പ്രതിസന്ധിയിലാക്കുന്ന പുതിയ നിയമവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ രംഗത്തെത്തി. പുതിയ നിയമം നടപ്പിലാക്കുന്നതോടെ യുഎസിലേക്കുള്ള വിസ അപേക്ഷകരില്‍ പകുതിയോളം പേര്‍ക്കും വിസ ലഭിക്കുന്നതിനുള്ള സാധ്യത മങ്ങുന്നതായിരിക്കും. അതായത് നിശ്ചിത സാമ്പത്തിക മാനദണ്ഡങ്ങള് പാലിക്കാന്‍ സാധിക്കാത്തവര്‍ക്ക് വിസ ലഭിക്കുന്നതിന് സാധ്യത ചുരുങ്ങുമെന്ന് അര്‍ത്ഥം.

ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേരുടെ വിസ, പെര്‍മനന്റ് റെസിഡന്‍സി അപേക്ഷകളായിരിക്കും നിര്‍ദയം തള്ളപ്പെടുന്നത്. വളരെക്കാലമായി ട്രംപ് ഈ കടുത്ത നിയമം നടപ്പിലാക്കുമെന്ന ആശങ്ക ശക്തമായിരുന്നു. ഇന്നലെ ട്രംപിന്റെ ലീഡിംഗ് എയ്ഡായ സ്റ്റീഫെന്‍ മില്ലെറായിരുന്നു മുന്നോട്ട് വച്ചിരുന്നത്. പുതിയ നിയമം ഈ വരുന്ന ഒക്ടോബര്‍ 15 മുതലായിരിക്കും നിലവില്‍ വരുന്നത്. ഇത് പ്രകാരം വരുമാന നിലവാരം പാലിക്കാത്ത അല്ലെങ്കില്‍ വെല്‍ഫെയര്‍, ഫുഡ് സ്റ്റാമ്പ്‌സ്, പബ്ലിക് ഹൗസിംഗ് അല്ലെങ്കില്‍ മെഡികെയ്ഡ് എന്നിവ യുഎസില്‍ സ്വീകരിക്കുന്നതിന് സാമ്പത്തിക പ്രാപ്തിയില്ലാത്ത ടെംപററി, അല്ലെങ്കില്‍ പെര്‍മനന്റ് വിസ അപേക്ഷകരുടെ അപേക്ഷകള്‍ തള്ളുന്നതായിരിക്കും.

യുഎസിലെത്തുന്ന കുടിയേറ്റക്കാര്‍ സ്വയംപര്യാപ്തിയുള്ളവരാണെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ട്രംപ് സര്‍ക്കാര്‍ പുതിയ കടുത്ത നിയമം നടപ്പിലാക്കുന്നത്. അതായത് അവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി യുഎസിലെ പബ്ലിക്ക് റിസോഴ്‌സുകളെ ആശ്രയിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ട്രംപ് പുതിയ നീക്കം പ്രാപബല്യത്തില്‍ വരുത്തുന്നത്. യുഎസിലേക്കുള്ള നിയപരവും അല്ലാത്തതുമായ കുടിയേറ്റം വെട്ടിച്ചുരുക്കുമെന്ന തന്റെ വാഗ്ദാനം പാലിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ട്രംപ് മനുഷ്യത്വമില്ലാത്ത രൂപത്തില്‍ ഈ നിയമം പ്രാവര്‍ത്തികമാക്കുന്നത്.


Other News in this category



4malayalees Recommends