ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്ന ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി; അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് തെളിയിക്കുന്ന ഇ മെയില്‍ പുറത്ത്; ഉക്രൈന്‍ പ്രസിഡന്റുമായുള്ള ഫോണ്‍ സംഭാഷണത്തിന് പിന്നാലെ സൈനിക സഹായം മരവിപ്പിച്ചതിന് തെളിവ്

ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്ന ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി; അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് തെളിയിക്കുന്ന ഇ മെയില്‍ പുറത്ത്; ഉക്രൈന്‍ പ്രസിഡന്റുമായുള്ള ഫോണ്‍ സംഭാഷണത്തിന് പിന്നാലെ സൈനിക സഹായം മരവിപ്പിച്ചതിന് തെളിവ്

ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പ്രതിരോധത്തിലാക്കി മറ്റൊരു വാര്‍ത്ത കൂടി. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് തെളിയിക്കുന്ന ഇ മെയില്‍ സന്ദേശമാണ് പുറത്ത വന്നിരിക്കുന്നത്.യുക്രൈനുള്ള സൈനിക സഹായം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വൈറ്റ് ഹൗസിലെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മൈക്ക് ഡുഫൈ നല്‍കിയ കത്താണ് പുറത്ത് വന്നത്.


ട്രംപ് ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി ജൂലൈയില്‍ നടത്തിയ കുപ്രസിദ്ധമായ ഫോണ്‍ സംഭാഷണം കഴിഞ്ഞ് കേവലം ഒന്നര മണിക്കൂറിനുള്ളില്‍ തന്നെ ഉക്രൈനു നല്‍കുമെന്ന് പ്രഖ്യാപിച്ച സൈനിക സഹായം മരവിപ്പിക്കാന്‍ പെന്റഗണ്‍ ഉത്തരവിട്ടിരുന്നു. പെന്റഗണിന് ഡുഫൈ അയച്ച കത്ത് ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നതിന്റെ തെളിവാണെന്നാണ് ഡെമോക്രറ്റുകളുടെ ആരോപണം.

ഇംപീച്ച്മെന്റ് സെനറ്റ് പരിഗണിക്കുമ്പോള്‍ ഡുഫൈയെ വിസ്തരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം റിപബ്ലിക്കന്‍സ് തള്ളി. ഇതോടെ ഇംപീച്ച്മെന്റ് സെനറ്റ് ചര്‍ച്ചയ്ക്കിടുക്കുന്ന തീയതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ട്രംപിന് ഭൂരിപക്ഷമുള്ള സെനറ്റ് ഇംപീച്ച്മെന്റ് പ്രമേയം തള്ളുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത്. പ്രസിഡന്റ് അധികാര ദുര്‍വിനിയോഗം നടത്തി, ഇംപീച്ച്മെന്റ് നടപടികള്‍ തടസപ്പെടുത്തി എന്നീ രണ്ട് പ്രമേയങ്ങളാണ് ജനപ്രതിനിധി സഭ അംഗീകരിച്ചത്.

Other News in this category



4malayalees Recommends