സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു; രോഗികളുടെ എണ്ണം 1012 ആയി; വ്യാഴാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത് 112 പേര്‍ക്ക്; ഇതുവരെ മരിച്ച മൂന്നുപേരും വിദേശികള്‍

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു; രോഗികളുടെ എണ്ണം 1012 ആയി; വ്യാഴാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത് 112 പേര്‍ക്ക്; ഇതുവരെ മരിച്ച മൂന്നുപേരും വിദേശികള്‍

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. രോഗികളുടെ എണ്ണം 1012 ആയി. വ്യാഴാഴ്ച പുതുതായി 112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ഒരാളുടെ കൂടി മരണം സ്ഥിരീകരിച്ചു. മദീനയില്‍ ഒരു വിദേശിയുടെ മരണമാണ് പുതുതായി രേഖപ്പെടുത്തിയത്.ഇതുവരെ മരിച്ച മൂന്നുപേരും വിദേശികളാണ്. ആദ്യ മരണം രജിസ്റ്റര്‍ ചെയ്തതും മദീനയിലായിരുന്നു. 51 വയസുള്ള അഫ്ഗാന്‍ പൗരനായിരുന്നു അത്. ശേഷം മക്കയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ടും മൂന്നും മരണങ്ങള്‍ ഏത് രാജ്യക്കാരുടേതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. വ്യാഴാഴ്ച പുതുതായി നാലുപേര്‍ കൂടി സുഖം പ്രാപിച്ചു. രാജ്യത്തെ മൊത്തം രോഗമുക്തരുടെ എണ്ണം 33 ആയി. വ്യാഴാഴ്ചയിലെ പുതിയ കേസുകളില്‍ 34 എണ്ണം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് റിയാദിലാണ്.


മക്കയില്‍ 26ഉം താഇഫില്‍ 18ഉം ജിദ്ദയില്‍ 13ഉം ദമ്മാമില്‍ ആറും ഖത്വീഫില്‍ അഞ്ചും മദീനയില്‍ മൂന്നും അല്‍ഖോബാറിലും ഹൊഫൂഫിലും രണ്ടുവീതവും ദഹ്‌റാന്‍, ബുറൈദ, ഖഫ്ജി എന്നിവിടങ്ങളില്‍ ഓരോ രോഗികള്‍ വീതവും പുതുതായി രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ 12 പേര്‍ കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് സൗദിയില്‍ തിരിച്ചെത്തിയവരാണ്. ബാക്കി 100 പേര്‍ക്ക് രാജ്യത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍ നിന്ന് പകര്‍ന്നതാണ്. കുവൈത്തുമായി സൗദി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന പട്ടണമായ ഖഫ്ജിയില്‍ ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനിടെ മക്ക, മദീന, റിയാദ് നഗരങ്ങളില്‍ കര്‍ഫ്യൂ സമയം 15 മണിക്കൂറായി ദീര്‍ഘിപ്പിച്ചത് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തിലായി. ഉച്ചക്ക് ശേഷം മൂന്ന് മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ആറുവരെയാണ് നിരോധനാജ്ഞ.

Other News in this category



4malayalees Recommends