ഉക്രെയിന്‍ പൗരന്‍മാരുടെ പീഡനങ്ങളില്‍ സന്തോഷിച്ച് റഷ്യന്‍ സൈനികനും, അമ്മയും; നഖങ്ങള്‍ പറിച്ച്, ജനനേന്ദ്രിയത്തിലെ തൊലി വേര്‍പ്പെടുത്തി; മകന്റെ 'ക്രൂരതയില്‍' ആനന്ദിച്ച് അമ്മ?

ഉക്രെയിന്‍ പൗരന്‍മാരുടെ പീഡനങ്ങളില്‍ സന്തോഷിച്ച് റഷ്യന്‍ സൈനികനും, അമ്മയും; നഖങ്ങള്‍ പറിച്ച്, ജനനേന്ദ്രിയത്തിലെ തൊലി വേര്‍പ്പെടുത്തി; മകന്റെ 'ക്രൂരതയില്‍' ആനന്ദിച്ച് അമ്മ?

ഉക്രെയിന്‍ യുദ്ധത്തിലെ ക്രൂരതകളുടെ തോത് വെളിപ്പെടുത്തി ഒരു റഷ്യന്‍ സൈനികനും, ഇയാളുടെ അമ്മയും നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു. സാധാരണക്കാരായ ഉക്രെയിന്‍കാരെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ മകന്‍ പങ്കുവെയ്ക്കുമ്പോഴാണ് ഇരുവരും ആഹ്ലാദം രേഖപ്പെടുത്തിയത്.


ഉക്രെയിന്‍ പ്രതിരോധ മന്ത്രാലയത്തിലെ മെയിന്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റാണ് കോള്‍ പിടിച്ചെടുത്ത് പുറത്തുവിട്ടത്. റഷ്യയുടെ 11 ആര്‍മി കോര്‍പ്‌സിലെ സൈനികന്‍ കോണ്‍സ്റ്റാന്റിന്‍ സോളോവിയോവും, അമ്മ തതാനിയയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണമാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഖാര്‍ഖീവിലെ പ്രാദേശിക ജനങ്ങളില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ച ശേഷമാണ് ഇവര്‍ക്കെതിരെ ക്രൂരതകള്‍ ആരംഭിച്ചതെന്ന് സോളോവിയോവ് പറയുന്നു. റഷ്യയുടെ സുരക്ഷാ സര്‍വ്വീസ് ഉപയോഗിക്കുന്ന ക്രൂരമായ പീഡന മുറകള്‍ ഇയാള്‍ വിവരിക്കുന്നുണ്ട്.

When asked by his mother whether he enjoyed taking part in the torture of Ukrainian civilians, the soldier replied: ' I like it... I don't know.' Incredibly, Tatiana (pictured) responded in kind: ' I always told you that, in principle, I'm holding myself back. If I had ended up there I would also be enjoying it. We're the same'

'21 റോസസ്' എന്നറിയപ്പെടുന്ന മുറയെ കുറിച്ചും സൈനികന്‍ വ്യക്തമാക്കി. പുരുഷന്‍മാരുടെ കൈയിലെയും, കാലിയെയും നഖങ്ങള്‍ പറിക്കുന്നതും, ജനനേന്ദ്രിയത്തിന്റെ ചര്‍മ്മം പൂവിതളുകള്‍ പറിക്കുന്നത് പോലെ നീക്കുന്നതും ഇതില്‍ പെടുന്നു. തടവുകാരന്റെ മലദ്വാരത്തില്‍ ഇരുമ്പ് വയര്‍ കടത്തി ഇത് വലിച്ചെടുത്ത് വേദനിപ്പിക്കുന്നതും അരങ്ങേറിയെന്നാണ് റിപ്പോര്‍ട്ട്.

മകനൊപ്പം പീഡനങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞെങ്കില്‍ താനും ആനന്ദിക്കുമായിരുന്നുവെന്ന് തതിയാന മകനോട് പറയുന്നുണ്ട്. യുദ്ധ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള സത്യാവസ്ഥകളാണ് ഇതോടെ പുറത്തുവരുന്നത്.
Other News in this category



4malayalees Recommends