ദീപികയുടെ ശരീരത്തില്‍ മുപ്പതിലേറെ മുറിവുകള്‍ ; അവിനാശ് മുമ്പും ആക്രമിച്ചിരുന്നു

ദീപികയുടെ ശരീരത്തില്‍ മുപ്പതിലേറെ മുറിവുകള്‍ ; അവിനാശ് മുമ്പും ആക്രമിച്ചിരുന്നു
പള്ളിക്കുറുപ്പ് കുണ്ടുകണ്ടത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ച ദീപികയുടെ ശരീരത്തില്‍ മുപ്പതിലധികം മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും തലയിലും കയ്യിലുമായാണ് മുപ്പതോളം വെട്ടേറ്റത്. പലതും ആഴത്തിലുള്ള മുറിവാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കോയമ്പത്തൂര്‍ കന്തസ്വാമി ലേ ഔട്ടില്‍ രവിചന്ദ്രന്റേയും വാസന്തിയുടേയും മകള്‍ ദീപിക ചൊവ്വാഴ്ച രാവിലെയാണ് വെട്ടേറ്റ് മരിച്ചത്. പിന്നാലെ ഭര്‍ത്താവ് പള്ളിക്കുറുപ്പ് വീട്ടിക്കാട് സ്വദേശി അവിനാശിനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച അവനാശിനെ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

താന്‍ കുട്ടിയെ ഉമ്മവയ്ക്കുന്നത് ഭാര്യ എതിര്‍ത്തതാണ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇതു പൊലീസ് വിശ്വസിക്കുന്നില്ല. നേരത്തെയും കലഹമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മാനസിക പ്രശ്‌നങ്ങള്‍ക്ക് അവിനാശ് ചികിത്സ തേടിയിരുന്നതായി പൊലീസ് പറഞ്ഞു.

ബംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുമ്പാണ് പള്ളിക്കുറുപ്പിലെ കുടുംബ വീട്ടിലെത്തിയത്. എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പഠനം പൂര്‍ത്തിയാക്കിയ ദീപിക രവിചന്ദ്രന്റെയും വാസന്തിയുടേയും ഏക മകളാണ്. ദീപികയ്ക്ക് ഒരു സഹോദരനുമുണ്ട്. ദീപികയുടെ മകന്‍ ഐവിനെ ദീപികയുടെ മാതാപിതാക്കളെ ഏല്‍പിച്ചു.

Other News in this category



4malayalees Recommends