'ഈ നിമിഷം അവര്‍ എത്ര വേദനിക്കുന്നുണ്ടാകും' വീട്ടുകാരോട് പിണങ്ങി ഇറങ്ങിയ 10ാം ക്ലാസുകാരനെ അനുനയിപ്പിച്ച് മടക്കി അയച്ച് അജ്ഞാതന്‍

'ഈ നിമിഷം അവര്‍ എത്ര വേദനിക്കുന്നുണ്ടാകും' വീട്ടുകാരോട് പിണങ്ങി ഇറങ്ങിയ 10ാം ക്ലാസുകാരനെ അനുനയിപ്പിച്ച് മടക്കി അയച്ച് അജ്ഞാതന്‍
ആലപ്പുഴയില്‍ വീട്ടുകാരോടു പിണങ്ങി രാത്രി തന്നെ സൈക്കിളുമായി വീടുവിട്ടിറങ്ങിയ പത്താംക്ലാസുകാരന്‍ അജ്ഞാതന്റെ വാക്കുകള്‍ കേട്ട് വീട്ടിലേക്ക് മടങ്ങി. കഞ്ഞിക്കുഴി സ്വദേശിയായ 14 കാരനെയാണ് ആലപ്പുഴ നഗരത്തില്‍ അജ്ഞാതനായ വ്യക്തി ഉപദേശിച്ചു വീട്ടിലേക്കുവിട്ടത്.

ബുധനാഴ്ച മോഡല്‍ പരീക്ഷയ്ക്കു തയ്യാറാകാതെ ഫോണില്‍കളിച്ചതിനു ശകാരിച്ചപ്പോള്‍ വീട്ടില്‍നിന്ന വേഷത്തില്‍ ചെരിപ്പുപോലും ഇടാതെ സൈക്കിള്‍ എടുത്ത് രാത്രി 8 മണിയോടെ ഇറങ്ങി തിരിക്കുകയായിരുന്നു. കുട്ടി ഇറങ്ങിയതിന് പിന്നാലെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എല്ലായിടത്തും അന്വേഷിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.

ഈ സമയം, കുട്ടി സൈക്കിള്‍ചവിട്ടി കുട്ടി ആലപ്പുഴ ബോട്ട്‌ജെട്ടിയിലെത്തി. രാത്രി ആളൊഴിഞ്ഞ പുരവഞ്ചിയില്‍ കിടന്നുറങ്ങി. രാവിലെ വീണ്ടും യാത്ര തുടരാനായി ബോട്ടുജെട്ടിക്കു സമീപത്തു റോഡിലൂടെ നടക്കുകയായിരുന്ന വ്യക്തിയോടു വഴിതിരക്കി. അദ്ദേഹം ചോദിച്ചപ്പോള്‍ വിദ്യാര്‍ഥി വീടുവിട്ട കാര്യംപറഞ്ഞു.

ശേഷം,ഭക്ഷണം വാങ്ങിനല്‍കിയശേഷം, കാണാതായപ്പോള്‍ വീട്ടുകാര്‍ക്കുണ്ടാകുന്ന പ്രയാസം വിശദീകരിച്ചുനടത്തിയ ഉപദേശം ഉള്‍ക്കൊണ്ട് കുട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ദേശീയപാതയിലൂടെ വരുന്നവഴി മാരാരിക്കുളം കളിത്തട്ടിനുസമീപം സൈക്കിളിനുപിന്നില്‍ വീട്ടമ്മയുടെ സ്‌കൂട്ടറിടിച്ചു. പരിക്കേറ്റില്ലെങ്കിലും സൈക്കിള്‍ തകരാറിലായി. സൈക്കിള്‍ നന്നാക്കാന്‍ അവര്‍ 500 രൂപയും നല്‍കുകയും ചെയ്തു.

കഞ്ഞിക്കുഴിയിലെത്തി സൈക്കിള്‍നന്നാക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തി. വര്‍ക്ക്‌ഷോപ്പുടമയുടെ ഫോണില്‍ അമ്മയുടെ അച്ഛനെ വിളിച്ചു. പിന്നീട് അമ്മയുടെ വീട്ടിലേക്കുചെന്നു. പോലീസ് സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ഥിയെ പോലീസുകാരും ഉപദേശിച്ചാണ് സുരക്ഷിതമായി വിട്ടത്.

Other News in this category



4malayalees Recommends