67 വയസ്സുള്ള ഏഷ്യന്‍ വനിതയെ ക്രൂരമായി മര്‍ദ്ദിച്ച കേസ് ; പ്രതിയ്ക്ക് പതിനേഴര വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

67 വയസ്സുള്ള ഏഷ്യന്‍ വനിതയെ ക്രൂരമായി മര്‍ദ്ദിച്ച കേസ് ;  പ്രതിയ്ക്ക് പതിനേഴര വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി
ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കവേ 67 വയസ്സുള്ള ഏഷ്യന്‍ സ്ത്രീയെ നൂറിലധികം തവണ മര്‍ദ്ദിക്കുകയും തലച്ചോറിനും മുഖത്തും മുറിവേല്‍പ്പിക്കുകയും ചെയ്ത ന്യൂയോര്‍ക്കില്‍ നിന്നുള്ള റ്റാമല്‍ എസ്‌ക്കൊയെ (42) പതിനേഴര വര്‍ഷം തടവിന് ശിക്ഷിച്ചു. ഈ വര്‍ഷം ആദ്യമാണ് സംഭവം.

വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മിറിയം റോഷെയാണ് സെപ്തംബര്‍ 27 ചൊവ്വാഴ്ച ശിക്ഷയെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ഹേറ്റ് ഡ്രിവണ്‍ വയലന്‍സ് എന്നാണ് അറ്റോര്‍ണി ക്രൂരകൃത്യത്തെ വിശേഷിപ്പിച്ചത്. പ്രതിക്കെതിരെ സെക്കന്‍ഡ് ഡിഗ്രി അറ്റംപ്റ്റഡ് മര്‍ഡര്‍, ഹേറ്റ് ക്രൈം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പതിനേഴര വര്‍ഷത്തെ തടവിന് ശേഷം അഞ്ചു കൊല്ലത്തെ സൂപ്പര്‍വിഷനും ഉണ്ടാകും.

ഏഷ്യന്‍ സ്ത്രീയ മര്‍ദ്ദിക്കുന്നത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു.

Other News in this category



4malayalees Recommends