ലിവര്‍പൂളിലെ പബ്ബില്‍ വെടിയേറ്റ് മരിച്ചത് സഹോദരിക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനെത്തിയ 'നിരപരാധി'; ക്രിസ്മസ് തലേന്ന് മേഴ്‌സിസൈഡിലെ പബ്ബിന് നേരെ വെടിവെപ്പ്; നാല് പേര്‍ക്ക് പരുക്കേറ്റു

ലിവര്‍പൂളിലെ പബ്ബില്‍ വെടിയേറ്റ് മരിച്ചത് സഹോദരിക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനെത്തിയ 'നിരപരാധി'; ക്രിസ്മസ് തലേന്ന് മേഴ്‌സിസൈഡിലെ പബ്ബിന് നേരെ വെടിവെപ്പ്; നാല് പേര്‍ക്ക് പരുക്കേറ്റു

ക്രിസ്മസ് തലേന്ന് ആള്‍ത്തിരക്കുള്ള പബ്ബിന് നേരെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് നിരപരാധിയെന്ന് പോലീസ്. തോക്കുധാരി വെടിവെച്ച് കൊന്നത് അരികില്‍ നിന്ന യുവതിയെയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.


മേഴ്‌സിസൈഡ്, വാല്ലെസിയിലെ പബ്ബിലുണ്ടായ വെടിവെപ്പിലും, കൊലപാതകത്തിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 11.50-ഓടെയാണ് വെടിയൊച്ച കേട്ടതായി വിവരം ലഭിച്ച് പോലീസ് ലൈറ്റ്ഹൗസിലേക്ക് എത്തിയത്.

തലയ്ക്ക് വെടിയേറ്റ നിലയില്‍ 26-കാരിയായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ മരിച്ച യുവതിയെ ലക്ഷ്യമിട്ടല്ല അക്രമം ഉണ്ടായതെന്നാണ് കരുതുന്നത്.

സഹോദരിക്കും, സുഹൃത്തിനുമൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് ദുരന്തം സംഭവിച്ചത്. '26-കാരിയായ ഇരയുടെ തലയിലാണ് ഗുരുതരമായി പരുക്കേറ്റത്. ആരോവ് പാര്‍ക്ക് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവരുടെ കുടുംബത്തോടൊപ്പം ആഘോഷിക്കേണ്ട സമയത്താണ് ജീവന്‍ നഷ്ടമായത്', ഡിറ്റക്ടീവ് സൂപ്രണ്ട് സ്യൂ കൂബ്‌സ് പറഞ്ഞു.

വെടിയേറ്റ നാല് പുരുഷന്‍മാരെയും ആശുപത്രിയിലെത്തിച്ചു. മറ്റ് നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ 28-കാരനായ യുവാവിന്റെ സ്ഥിതി ഗുരുതരമാണ്. ലൈറ്റ്ഹൗസ് പബ്ബിന്റെ വാതിലിന് നേര്‍ക്ക് നിറയൊഴിച്ച അക്രമി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
Other News in this category



4malayalees Recommends