ഈ അധ്യാപകന്‍ എം.എല്‍.എ യുടെ ആരാണ്..? തന്റെ പ്രിയ, ജോസഫ് സാറിനെ കാണാന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അദേഹത്തിന്റെ വീട്ടില്‍ ....

ഈ അധ്യാപകന്‍ എം.എല്‍.എ യുടെ ആരാണ്..? തന്റെ പ്രിയ, ജോസഫ് സാറിനെ കാണാന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ  അദേഹത്തിന്റെ വീട്ടില്‍ ....
പൂഞ്ഞാര്‍ പുലി എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന പി.സി.ജോര്‍ജിനെ തോല്‍പ്പിച്ച് കേരളാമാകെ

ഞെട്ടിപ്പിച്ച പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂഞ്ഞാര്‍ മണ്ഡലത്തിലെങ്ങും നിറസാന്നിധ്യമാകുന്ന കാഴ്ചയാണ് കാണാന്‍

സാധിക്കുന്നത്.

മണ്ഡലത്തിന്റെ ഒരോ മേഖലയിലും അദേഹം സദാ കര്‍മ്മനിരതന്‍ ആയിരിക്കുന്നു . തന്നെ വിജയിപ്പിച്ച പൂഞ്ഞാര്‍ ജനങ്ങളുടെ ഒരോ

വിശേഷങ്ങളിലും, സന്തോഷങ്ങളിലും സങ്കടങ്ങളിലും രാഷ്ട്രിയക്കാരന്റെ നാട്യങ്ങളില്‍ ഒന്നും തന്നെ ഇല്ലാതെ അദേഹവും കടന്നു ചെല്ലുന്നു.

സാധാരണക്കാരില്‍ ഒരാളായി സാധാരണക്കാര്‍ക്ക് ഒപ്പം എല്ലാവരെയും അടുത്തറിഞ്ഞ് നീങ്ങുന്നു പൂഞ്ഞാറിന്റെ ഈ പുതിയ ജനനായകന്‍.

ഒരിക്കല്‍ അടുത്തറിയുന്നവര്‍ക്ക് ഈ എം.എല്‍.എ യെ കൂറിച്ച് പറയാന്‍ വാക്കുകള്‍ ഏറെയാണ്. മനസിലാക്കിയവര്‍ തങ്ങള്‍ക്ക് ഒപ്പം

ചേര്‍ത്തുനിര്‍ത്തുന്നു ഈ ജനപ്രതിനിധിയെ. അതാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്ന എം.എല്‍.എ.

ഇപ്പോള്‍ തന്റെ ബാല്യ കാല

ഗുരുവിനെ വിസ്മയിപ്പിച്ചിരിക്കുകയാണ് പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. അതായാത് തന്റെ പ്രാരംഭ വിദ്യാഭ്യാസ കാലഘട്ടമായ

എല്‍.പി, യു.പി കാലഘട്ടത്തില്‍ തന്നെ പഠിപ്പിച്ച ജോസഫ് സാര്‍ തന്റെ മണ്ഡലത്തില്‍ ഉണ്ടെന്ന് അറിഞ്ഞ് മുണ്ടക്കയം വരിക്കാനി കല്ലറയ്ക്കല്‍ വിട്ടില്‍

എം.എല്‍.എ ഓടിയെത്തിയപ്പോള്‍ 83 വയസായ ആ റിട്ടേഡ് അധ്യാപകന് സന്തോഷത്തിന് അതിരില്ലായിരുന്നു. ഒരു 45 വര്‍ഷം മുന്‍പ് തന്നെ പഠിപ്പിച്ച തന്റെ

ഗുരുവിനെ കാണാന്‍ ജോസഫ് സാറെ എന്ന് വിളിച്ച് ആ പഴയ കുട്ടിയായി എം.എല്‍.എ എത്തുകയായിരുന്നു. ഇന്ന് പലപ്പോഴും ഹൈസ്‌ക്കുളും കോളേജും

ഉപരിപഠനവുമെല്ലാം കഴിയുമ്പോള്‍ നമുക്ക് ധാരാളം പേര്‍ ഗുരുക്കന്മാരായി വരും. പലപ്പോഴും നമ്മുടെ ആദ്യകാല ഗുരുക്കന്മാരെ നാം പലപ്പോഴും മറക്കുകയാണ്

പതിവ്. ശരിക്കും പറഞ്ഞാല്‍ ഓരോരുത്തരുടെയും വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഏറ്റവും അധികം കഷ്ടപ്പെട്ടിട്ടുള്ളത് ആദ്യകാല

ഗുരുക്കന്മാരായ എല്‍.പി, യു.പി അധ്യാപകരാണെന്ന് ഇന്ന് പലപ്പോഴും പലരും മറന്നുപോകുന്നിടത്താണ് എം.എല്‍.എ തന്റെ വിദ്യാഭ്യാസത്തിന്റെ

ആരംഭ കാലത്തെ അധ്യാപനായ കെ.ആര്‍. ജോസഫ് സാറിനെ തേടി അദേഹത്തിന്റെ വീട്ടില്‍ എത്തി മറ്റൊരു മാതൃക സൃഷ്ടിച്ചത്. തങ്ങളുടെ വ്യക്തിപരമായും

മാനസികപരവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയ്ക്കും വേണ്ടി ഏറ്റവും അധികം കഷ്ടപ്പെട്ടിട്ടുള്ള ഈ അധ്യാപകരെയാണ് എന്നും ഓര്‍ക്കേണ്ടത് എന്ന വ്യക്തമായ സന്ദേശമാണ്

എം.എല്‍.എ പുതു തലമുറയ്ക്ക് ഇതിലൂടെ നല്‍കുന്നത്. 1973 മുതല്‍ 80 വരെയുള്ള കാലഘട്ടത്തിലാണ് ജോസഫ് സാര്‍ മുണ്ടക്കയത്തിനടുത്തുള്ള

പെരുവന്താനം ഗവണ്‍മെന്റ് യു.പി.സ്‌ക്കുളില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചത്. അന്ന് ആ സ്‌ക്കുളിലെ തന്റെ ക്ലാസില്‍ പഠിച്ച ഒരു

കൊച്ചു വിദ്യാര്‍ത്ഥിയായിരുന്നു ഇന്നത്തെ പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്ന് തിരിച്ചറിവ് ഉണ്ടായത് രണ്ട്

വര്‍ഷത്തിനുശേഷമാണ്.

പി.സി.ജോര്‍ജിനെതിരെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ പൂഞ്ഞാറില്‍

മത്സരിക്കുമ്പോള്‍ അവിടുത്തെ ഒരു വോട്ടര്‍ ആയിരുന്നു കെ.ആര്‍. ജോസഫ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ജോസഫ് സാറും. പക്ഷേ,

പി.സി.ജോര്‍ജിനെതിരെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഒരിക്കലും തന്റെ ശിഷ്യനാണെന്ന് ജോസഫ് സാര്‍ കരുതിയിരുന്നില്ല.

പെന്‍ഷന്‍ പറ്റി വീട്ടില്‍ സ്വസ്ഥമായി ഇരിക്കുന്നതിനാല്‍ ഇലക്ഷന്‍ സമയത്തും ഗുരുവിനും ശിഷ്യനും നേരില്‍ കാണാനോ പരസ്പം മനസിലാക്കാനോ

സാധിച്ചുമില്ല എന്നതാണ് സത്യം. മത്സരിക്കുന്നത്

ഏതോ ഒരു സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്ന് മാത്രം ഈ പ്രായമുള്ള അധ്യാപകന് അറിയാം. അങ്ങനെയിരിക്കെ ഒരു ശവസംസ്‌ക്കാര ചടങ്ങില്‍

പങ്കെടുക്കുമ്പോള്‍ പെരുവന്താനത്ത് മുന്‍പ് പഠിപ്പിച്ച യൂനൂസ് എന്ന ശിഷ്യന്‍ ജോസഫ് സാറിനെ കണ്ട് ഓടിയെത്തി. വിശേഷങ്ങള്‍ പറയുന്നതിനിടയില്‍

യുനൂസ് ഒരു കാര്യം ജോസഫ് സാറിനോട് സൂചിപ്പിച്ചു. പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സാറിന്റെ ശിഷ്യന്‍ ആണെന്ന്. ഇത്

കേട്ടപ്പോള്‍ ജോസഫ് സാറിന് അത് ആദ്യം വിശ്വാസമായില്ല. അപ്പോള്‍ യൂനൂസ് പറഞ്ഞു. സാര്‍ എന്നെ പഠിപ്പിച്ചെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ അവനെയും

പഠിപ്പിച്ചതാണ്. ഞങ്ങള്‍ ഒരുമിച്ച് ഒരു ക്ലാസിലാണ് പഠിച്ചതെന്നും യൂനൂസ് സൂചിപ്പിച്ചു. അപ്പോഴാണ് അല്പമെങ്കിലും വിശ്വാസം ഇക്കാര്യത്തില്‍ ജോസഫ് സാറിന് ഉണ്ടായത്. പിന്നെ ജോസഫ് സാര്‍ എം.എല്‍.എ യുടെ

ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് തന്റെ പഴയ ശിഷ്യനെ വിളിക്കുകയായിരുന്നു. ആ ഒറ്റവിളിയില്‍ എം.എല്‍.എ തന്റെ ആദ്യകാല അധ്യാപകന്‍ ജോസഫ് സാറിനെ തിരിച്ചറിഞ്ഞു.

അങ്ങനെ വിശേഷങ്ങള്‍ ഒക്കെ തിരിക്കി ഇരുവരും ഫോണ്‍ വെയ്ക്കുകയും ചെയ്തു. അപ്പോഴും ജോസഫ് സാര്‍ ഒരിക്കലും വിചാരിച്ചില്ല തന്നെ

കാണുവാന്‍ തന്റെ പൂര്‍വ്വ ശിഷ്യന്‍ എത്തുമെന്ന്. എത്രയോ അധ്യാപകര്‍ തനിക്ക് ശേഷം എം.എല്‍.എ യെ പഠിപ്പിച്ചിരിക്കുന്നു. അപ്പോള്‍ തനിക്ക്

എന്ത് പ്രത്യേകതയെന്ന് ജോസഫ് സാര്‍ ചിന്തിച്ചു. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ജോസഫ് സാറിന്റെ ഫോണ്‍ നമ്പരിലേയ്ക്ക് ഒരു കോള്‍

വരുന്നു. നോക്കിയപ്പോള്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. അക്ഷരാര്‍ത്ഥത്തില്‍ ജോസഫ് സാര്‍ ഞെട്ടിയെന്ന് വേണം പറയാന്‍. എം.എല്‍.

എ ജോസഫ് സാറിനോട് പറഞ്ഞു. എനിക്ക് സാറിനെ കാണണം . ഞാന്‍ സാറിനെ കാണാന്‍ ഈ ദിവസം സാറിന്റെ വരിക്കാനിയിലെ വീട്ടില്‍ എത്തും.

ശരിക്കും പറഞ്ഞാല്‍ സന്തോഷം കൊണ്ട് ജോസഫ് സാറിന്റെ കണ്ണ് നിറഞ്ഞു. ഒന്നും പറയാന്‍ വാക്കുകള്‍ ഇല്ലായിരുന്നു. പറഞ്ഞതുപോലെ

എം.എല്‍.എ തന്റെ പഴയ ഗുരുവിനെ കാണാന്‍ അദേഹത്തിന്റെ വീട്ടില്‍ എത്തി. ജോസഫ് സാറേ എന്ന് നീട്ടിവിളിച്ച് തന്റെ കൈകളില്‍ പിടിച്ച

തന്റെ ആ പഴയ കുട്ടിയെ ജോസഫ് സാര്‍ അതീവസ്‌നേഹത്തോടെ സ്വീകരിച്ചു. പോകാന്‍ നേരം എം.എല്‍.എ തന്റെ പ്രിയ ഗുരുനാഥനെയും

അദേഹത്തിന്റെ സഹധര്‍മ്മിണിയെയും ചേര്‍ത്ത് നിര്‍ത്തി ഫോട്ടോയും എടുത്താണ് പോയത്. ഈ വിശേഷം ആരോടും പറയുമ്പോള്‍

83 കാരാനായ ഈ റിട്ടേഡ് അധ്യാപകന് ആയിരം നാവാണ്. തന്റെ ശിഷ്യന്‍ തന്നെയാണ് തന്റെ നിയോജകമണ്ഡലത്തിലെ എം.എല്‍.എ എന്ന്

പറയുന്നതില്‍ അതിനേക്കാളേറെ അഭിമാനവും ഇന്ന് ജോസഫ് സാറിനുണ്ട് . ഈ പ്രായത്തില്‍ തനിക്ക് കിട്ടുന്ന ഏറ്റവും വലിയ ബഹുമതിയാണ് എം.എല്‍.എ ആയ പ്രിയ

ശിഷ്യന്‍ തന്നെ കാണാന്‍ വന്നതെന്ന് അദേഹം സന്തോഷത്തോടെ ഓര്‍ക്കുകയും ചെയ്യുന്നു. താന്‍ ഏതൊക്കെ സ്‌ക്കുളില്‍ പഠിപ്പിച്ചിട്ടുണ്ടോ

അവിടെ പഠിപ്പിച്ച വിദ്യാര്‍ത്ഥികളോട് എല്ലാം വലിയൊരു വ്യക്തിബന്ധം എന്നും സൂക്ഷിക്കുന്ന ആളാണ് ജോസഫ് സാര്‍. താന്‍ പഠിപ്പിച്ചതില്‍ തനിക്ക്

ഏറ്റവും ഇഷ്ടമുള്ള വിദ്യാര്‍ത്ഥികള്‍ പെരുവന്താനം സ്‌ക്കുളിലെ കുട്ടികള്‍ ആയിരുന്നു എന്ന് ജോസഫ് സാര്‍ പലപ്പോഴും പറയാറുമുണ്ട്. അവിടെയാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

എം.എല്‍.എ യും പഠിച്ചത്. പെരുവന്താനം സ്‌ക്കുളിലെ പഴയ വിദ്യാര്‍ത്ഥികളുമായി സാറിന് ഇന്നും നല്ല ബന്ധമാണൂള്ളത്. ഒരു പക്ഷേ, മക്കളെപ്പോലെ തന്നെയോ

അതിലേറേയോ പെരുവന്താനത്തെ കുട്ടികളെ ജോസഫ് സാര്‍ സ്‌നേഹിച്ചിരുന്നു എന്നതാണ് വാസ്തവം. ആ കൊടുത്ത സ്‌നേഹമാണ് എം.എല്‍,എ

തിരിച്ച് ജോസഫ് സാറിനും കൊടുത്തത്. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്ന ജനകീയ നേതാവിന്റെ എളിമയും വിനയവും ലാളിത്യവും ആണ് ഇവിടെ

പ്രകടമാകുന്നത്. അങ്ങനെ പൂഞ്ഞാറിന്റെ ജനനായകന്‍ ജോസഫ് സാറിനെപ്പോലെ തന്നെ മറ്റ് ഒരോ ആളുകളുടെയും മനസ്സില്‍ നന്മകൊണ്ട്

ഓളം സൃഷ്ടിച്ചു മുന്നേറുകയാണ്. ഇത് തന്നെയാണ് അദേഹത്തിന്റെ എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും... മുണ്ടക്കയത്തിനടുത്ത് വരിക്കാനിയില്‍

കല്ലറയ്ക്കല്‍ വീട്ടില്‍ ആണ് ജോസഫ് സാര്‍ ഇപ്പോള്‍ താമസിക്കുന്നത്. ഭാര്യ ഫിലോമിനാ ടീച്ചര്‍ റിട്ടേഡ് ഹെഡ് മിസ് ട്രസ് ഉം ആണ്.




Other News in this category



4malayalees Recommends