നഗ്ന ചിത്ര ഭീഷണി ; ഓസ്‌ട്രേലിയന്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയതില്‍ നൈജീരിയയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

നഗ്ന ചിത്ര ഭീഷണി ; ഓസ്‌ട്രേലിയന്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയതില്‍ നൈജീരിയയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടുപേര്‍ നൈജീരിയയില്‍ അറസ്റ്റിലായി.

കുട്ടി നഗ്ന ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ ഇവര്‍ക്ക് കൈമാറിയിരുന്നു. ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താനും പണം ആവശ്യപ്പെടാനും തുടങ്ങിയതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഓസ്‌ട്രേലിയന്‍ പൊലീസ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷമായിരുന്നു കേസിന് ആസ്പദമായ സംഭവം.

കുട്ടികളേയും യുവാക്കളേയും ഇത്തരത്തില്‍ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് പ്രതികള്‍ക്കെതിരെ കേസെടുത്തു.

ആണ്‍കുട്ടിയുടെ പ്രായമോ വിലാസമോ മറ്റു വിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. അഞ്ഞൂറു ഡോളര്‍ നല്‍കിയില്ലെങ്കില്‍ ഫോട്ടോകള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയയ്ക്കുമെന്നാണ് പ്രതികള്‍ കട്ടിയെ ഭീഷണിപ്പെടുത്തിയത്. ഭീഷണി സന്ദേശം ലഭിച്ച ദിവസം വൈകുന്നേരം തന്നെ കുട്ടി ആത്മഹത്യ ചെയ്തു.

ഓസ്‌ട്രേലിയന്‍ ഡിറ്റക്ടീവുകള്‍ ദക്ഷിണാഫ്രിക്കയിലേയും നൈജീരിയയിലേയും അന്വേഷണ സംഘവുമായി ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്.

Other News in this category



4malayalees Recommends