തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന വ്യവസ്ഥയില്‍ ഇതുവരെ ഇളവ് അനുവദിച്ചിരുന്നത് കോവിഡ് സാഹചര്യത്തെ തുടര്‍ന്നുള്ള താല്‍ക്കാലിക നടപടി ആയിരുന്നുവെന്നും മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കി.

കോവിഡ് സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് 20 മണിക്കൂര്‍ മാത്രം ജോലി ചെയ്യാം എന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കി കൂടുതല്‍ സമയം അനുവദിച്ചിരുന്നത്. ഇന്നു മുതല്‍ ഈ വ്യവസ്ഥ തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂറായി പരിമിതപ്പെടുത്തുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

എങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ ഷെഡ്യൂള്‍ ചെയ്ത ജോലികള്‍ തുടരാം എന്നും മില്ലര്‍ പറഞ്ഞു. കൂടാതെ ഈ പരിഷ്‌കാരം വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകുമെന്നും ദീര്‍ഘനേരം ജോലി ചെയ്യുന്നതിനുപകരം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ആഴ്ചയില്‍ 28 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് അടുത്തിടെ യുഎസിലും കാനഡയിലും നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. 24 മണിക്കൂറില്‍ അധികം ജോലി ചെയ്യാന്‍ അവസരം നല്‍കുന്നത് അവരുടെ പ്രോഗ്രാമില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയാന്‍ കാരണമാകും എന്നും കാനഡ ഗവണ്‍മെന്റ് അവകാശപ്പെടുന്നു.

ഇതേതുടര്‍ന്ന് വിദേശ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്ന പല രാജ്യങ്ങളും ജോലി സമയത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച 48 മണിക്കൂര്‍ ജോലി ചെയ്യാനുള്ള നയം ഇതിനോടകം ഓസ്‌ട്രേലിയയും പരിഷ്‌കരിച്ചു.

Other News in this category



4malayalees Recommends