24 മണിക്കൂറും ഇടവേളകളില്ലാതെ തുറന്നു പ്രവര്‍ത്തിക്കാന്‍ സൗദിയില കടകള്‍ക്ക് അനുമതി; നിര്‍ണായക തീരുമാനം മന്ത്രിസഭാ യോഗത്തില്‍

24 മണിക്കൂറും ഇടവേളകളില്ലാതെ തുറന്നു പ്രവര്‍ത്തിക്കാന്‍ സൗദിയില കടകള്‍ക്ക് അനുമതി; നിര്‍ണായക തീരുമാനം മന്ത്രിസഭാ യോഗത്തില്‍

ദിവസത്തില്‍ 24 മണിക്കൂറും ഇടവേളകളില്ലാതെ തുറന്നു പ്രവര്‍ത്തിക്കാന്‍ സൗദി അറേബ്യയിലെ കടകള്‍ക്ക് മന്ത്രി സഭയുടെ അനുമതി. പൊതു ജന താല്‍പര്യാര്‍ഥം ഇക്കാര്യം പരിശോധിച്ച് അനുമതി നല്‍കേണ്ട വിഭാഗത്തിലെ സ്ഥാപനങ്ങളെ തീരുമാനിക്കാന്‍ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെട്ടു. ഇത്തരമൊരു തീരുമാനം കൈക്കൊണ്ട് സല്‍മാന്‍ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോടും സൗദി വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി ഡോ. മജീദ് അല്‍ ക്വസാബി നന്ദി പറഞ്ഞു. സൗദി നിവാസികള്‍ക്കിടയില്‍ ഉപഭോക്തൃ സംതൃപ്തി വര്‍ദ്ധിപ്പിക്കാനും ബിസിനസ് മേഖലയില്‍ പുത്തന്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നേടാന്‍ മുനിസിപ്പല്‍ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക ഫീസ് അടച്ച് അനുമതിയെടുത്താല്‍ മാത്രം മതി. ഫീസ് എത്രയാണെന്നത് മുനിസിപ്പല്‍ കാര്യാലയത്തിന് തീരുമാനിക്കാം. ഇടവേളകളില്ലാതെ 24 മണിക്കൂറും ഇതോടെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം. അര്‍ധരാത്രിയോടെ കടകളടക്കുന്നതാണ് നിലവിലെ രീതി. ഇതില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതിയില്‍ ഇളവുകള്‍ നല്‍കാറുണ്ട്. ഇത് വിപുലമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നീക്കം.



Other News in this category



4malayalees Recommends