കൊറോണ വ്യാപകമായി പടരാന്‍ കാരണക്കാര്‍ ഇറാനെന്ന് സൗദി ; രൂക്ഷ വിമര്‍ശനം

കൊറോണ വ്യാപകമായി പടരാന്‍ കാരണക്കാര്‍ ഇറാനെന്ന് സൗദി ; രൂക്ഷ വിമര്‍ശനം
ലോകരാജ്യങ്ങളിലേക്ക് കൊറോണ വ്യാപകമായി പടരാന്‍ കാരണക്കാര്‍ ഇറാനെന്ന് സൗദി അറേബ്യ. ഇറാനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും കാര്യമായ നടപടി ഇറാന്‍ സ്വീകരിച്ചില്ലെന്നാണ് സൗദിയുടെ ആരോപണം. വൈറസ് വ്യാപകമായി ബാധിച്ച രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളിലെ പൗരന്‍മാര്‍ എത്തുന്നത് വിലക്കിയിരുന്നു. എന്നാല്‍ ഇറാന്‍ അത്തരത്തിലുള്ള നടപടികളൊന്നും സ്വീകരിച്ചില്ല ഇത് ഇറാനിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സൗദി പൗരന്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും വൈറസ് ബാധിക്കാന്‍ കാരണമായി എന്നാണ് ഇറാനെ സൗദി അറേബ്യ കുറ്റപ്പെടുത്തിയത്.

കൊറോണ ബാധിച്ച് ഇറാനില്‍ 107 പേര്‍ മരിച്ചെന്നാണ് അധികൃതര്‍ പറയുന്നത്, എന്നാല്‍ യഥാര്‍ത്ത വസ്തുത ഇറാന്‍ മറച്ച് വയ്ക്കുകയാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.സൗദി അറേബ്യയില്‍ അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി മടങ്ങിയെത്തിവരും നാലാമത്തെയാള്‍ കുവൈറ്റ് വഴിയെത്തിതുമാണ് ഇയാളുടെ ഭാര്യക്കും വൈറസ് പടര്‍ന്നിട്ടുണ്ട്. ലോകമെമ്പാടും കോവിഡ്19 പടര്‍ന്നതില്‍ ഇറാന്റെ ബന്ധം വ്യക്തമാകുന്നു.വൈറസിനെ നേരിടാനുള്ള ലോകരാഷ്ട്രങ്ങളുടെ ശ്രമത്തെ ഇത് ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് സൗദി ആരോപിച്ചു.ഒരു കാരണവശാലും സൗദി പൗരന്‍മാര്‍ ഇറാനിലേക്ക് പോകാന്‍ പാടില്ലെന്നും ഈ നിബന്ധന ലംഘിച്ചാല്‍ ഗുരുതരമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഫെബ്രുവരി ഒന്ന് മുതല്‍ ഇറാന്‍ സന്ദര്‍ശിച്ച സൗദി പൗരന്‍മാരുടെ വിവരങ്ങള്‍ കൈമാറണമെന്നും സൗദി ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends