മരിച്ച് കഴിഞ്ഞ് പുണ്യാളനാണ് എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ ആവില്ല ; സിപിഎമ്മിനെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച വ്യക്തിയാണ് പി.ടി തോമസെന്ന് എം എം മണി

മരിച്ച് കഴിഞ്ഞ് പുണ്യാളനാണ് എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ ആവില്ല ;  സിപിഎമ്മിനെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച വ്യക്തിയാണ് പി.ടി തോമസെന്ന് എം എം മണി
അന്തരിച്ച കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായിരുന്ന പിടി തോമസിനെ വിമര്‍ശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണി. സിപിഎമ്മിനെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച വ്യക്തിയാണ് പി.ടി തോമസ് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ ആയിരുന്നു വിമര്‍ശനം.

തനിക്കെതിരെ കള്ളക്കോസ് ഉണ്ടാക്കാന്‍ മുന്നില്‍ നിന്ന ആളാണ് പി.ടി തോമസ്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിടി തോമസുമെല്ലാം ചേര്‍ന്നാണ് തനിക്കെതിരെ കള്ളക്കേസുണ്ടാക്കിയത്. മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പേരില്‍ ഇടുക്കിയെയും ദ്രോഹിച്ചു. അങ്ങനെയുള്ളയാള്‍ മരിച്ച് കഴിഞ്ഞ് പുണ്യാളനാണ് എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ ആവില്ലെന്നും എം.എം. മണി പറഞ്ഞു.

മരിക്കുമ്പോള്‍ ആരും ഖേദം പ്രകടിപ്പിക്കും. അത് സാമാന്യ മര്യാദയാണ്. മരിച്ച് കിടന്നാലും പറയാനുള്ളത് പറയും. ഒരു പൊതുപ്രവര്‍ത്തകന്‍ ആകുമ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത ദ്രോഹം മരണ ശേഷവും ചര്‍ച്ച ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് സൈമണ്‍ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ചതിലെല്ലാം പി.ടി. തോമസിന് പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends