സത്യാവസ്ഥ മോള്‍ക്കും വീട്ടുകാര്‍ക്കും അറിയാം ; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി അമൃത

സത്യാവസ്ഥ മോള്‍ക്കും വീട്ടുകാര്‍ക്കും അറിയാം ; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി അമൃത
സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിച്ച് എത്തുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്. സന്തോഷ നിമിഷങ്ങളിലെല്ലാം തന്നെ തേടി എത്തുന്ന നെഗറ്റീവ് വാര്‍ത്തകളെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് അമൃത.

തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് താനിത് വരെ സോഷ്യല്‍ മീഡിയയില്‍ ഒന്നും പറഞ്ഞിട്ടില്ല.ഇനി പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. താന്‍ എന്തെങ്കിലും പറഞ്ഞ് അതൊക്കെ ആരിലേക്കെങ്കിലും എത്താനോ അവരെ വിഷമിപ്പിക്കാനോ താല്‍പര്യപ്പെടുന്നില്ലന്നും, അതുകൊണ്ടാണ് താന്‍ എല്ലാറ്റില്‍ നിന്നും മാറി നില്‍ക്കുന്നതെന്നും അമൃത പറഞ്ഞു. പക്ഷേ ആളുകള്‍ അവര്‍ക്ക് തോന്നുന്നതൊക്കെ പറയുകയാണ്. ഇതുവരെ തന്റെ പേരില്‍ വന്ന 99 ശതമാനം വാര്‍ത്തകളും വ്യാജമാണെന്നും അമൃത പറഞ്ഞു .

'അവിടുന്നും ഇവിടുന്നുമായി ഞാന്‍ കോടികള്‍ തട്ടിയെടുത്തു എന്നൊക്കെയാണ് എന്നെപ്പറ്റി പുറത്തു വരുന്ന പ്രധാന വ്യാജ വാര്‍ത്തകള്‍. കോടികളുടെ കണക്ക് കേട്ടാല്‍ പത്ത് ഇരുപത് കോടി എനിക്കിപ്പോള്‍ ഉണ്ടെന്ന് കരുതാം. സത്യാവസ്ഥ എന്റെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും എന്റെ മോള്‍ക്കും അറിയാം. അത്രയും മതി. ഞാന്‍ സീറോ യില്‍ നിന്നാണ് ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തത്. അതൊന്നും നാട്ടുകാര്‍ക്ക് അറിയുന്ന കാര്യമല്ലല്ലോ. അതാണ് അവര്‍ തോന്നുന്നതൊക്കെ പറയാന്‍ കാരണെമന്നും'അമൃത പറഞ്ഞു.

'ആളുകള്‍ പറയുന്ന നിലയ്ക്ക് ആയിരുന്നെങ്കില്‍ അമൃത സുരേഷ് എന്തൊക്കെ നേടിയിട്ടുണ്ടാവും. എവിടെയോ എത്തിയിട്ടുണ്ടാവും. ഇതിനൊന്നും ആരെയും ഒന്നും പറയാന്‍ പറ്റില്ല. ഇവിടെ വന്ന് കുറച്ച് കമന്റിട്ടിട്ട് പോവുമ്പോള്‍ അവരുടെ ഫ്രസ്‌ട്രേഷന്‍ കുറയുകയാണെങ്കില്‍ കുറയട്ടേ..' അങ്ങനെയേ താന്‍ വിചാരിക്കുന്നുള്ളുവെന്നും അമൃത കൂട്ടിച്ചേര്‍ത്തു

ചില സമയത്ത് ഇതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം വരും. കുഴപ്പമില്ലെന്ന് കരുതി ഓരോന്നും ഞാന്‍ വിട്ട് കളയും. മകളാണ് തനിക്ക് കുടുതല്‍ സപ്പോര്‍ട്ട്. മമ്മി എന്തിനാണ് വിഷമിക്കുന്നത്. ഞാനില്ലേ എന്നാണ് മകള്‍ പറയാറുള്ളത്. അമ്മയും അച്ഛനും സഹോദരി അഭിരാമിയുമൊക്കെ ഇതേ നിലപാടിലാണെന്നും' അമൃത സൂചിപ്പിച്ചു.



Other News in this category



4malayalees Recommends