മഫ്തിയിലായിരുന്ന പൊലീസുകാരന്റെ പോക്കറ്റ് അടിക്കാന്‍ ശ്രമിച്ചയാള്‍ കയ്യോടെ പിടിയിലായി

മഫ്തിയിലായിരുന്ന പൊലീസുകാരന്റെ പോക്കറ്റ് അടിക്കാന്‍ ശ്രമിച്ചയാള്‍ കയ്യോടെ പിടിയിലായി
പൊലീസുകാരന്റെ പോക്കറ്റ് അടിക്കാന്‍ ശ്രമിച്ചയാള്‍ കയ്യോടെ പിടിയിലായി. മമ്പുറം ആണ്ടു നേര്‍ച്ച മൈതാനത്ത് മഫ്തിയിലുണ്ടായിരുന്ന താനൂര്‍ സിപിഒ എം പി സബറുദ്ദീന്റെ പോക്കറ്റ് അടിച്ചാന്‍ ശ്രമിച്ച തച്ചിങ്ങനാടത്തെ കരുവന്‍തിരുത്തി വീട്ടില്‍ ആബിദ് കോയ(47) ആണ് പിടിയിലായത്. ആണ്ടു നേര്‍ച്ചയായതിനാല്‍ തിരക്ക് കൂടാനുള്ള സാധ്യത മുന്നില്‍ കണ്ട്, ഡിവൈഎസ്പിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മഫ്തിയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതിനിടയില്‍ പൊലീസ് ആണെന്നറിയാതെയാണ് ആബിദ് മഫ്തിയിലായിരുന്ന സബറുദ്ദീന്റെ പിന്നാലെ കൂടിയത്. കുറെ നേരമായി പിന്തുടരുന്നതും ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ സബറുദ്ദീന്‍ ആള്‍ക്കൂട്ടത്തില്‍ അറിയാത്ത മട്ടില്‍ നില്‍ക്കുകയായിരുന്നു. പാന്റ്‌സിന്റെ പോക്കറ്റ് ബ്ലേഡ് ഉപയോഗിച്ച് കീറാന്‍ തുടങ്ങിയപ്പോഴാണ് പിടിച്ചത്. പൊലീസുകാരന്റെ പോക്കറ്റടിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് ആബിദ് കോയക്ക് മനസിലായത് തിരൂരങ്ങാടി പൊലീസ് സ്‌റ്റേഷനത്തില്‍ എത്തിയ ശേഷമാണ്. ഇയാളെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Other News in this category



4malayalees Recommends