ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയുടെ രണ്ടു വൃക്കകളും നീക്കം ചെയ്തു ; മൂന്നു കുട്ടികളുടെ അമ്മയായ യുവതിയുടെ നില ഗുരുതരം ; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയുടെ രണ്ടു വൃക്കകളും നീക്കം ചെയ്തു ; മൂന്നു കുട്ടികളുടെ അമ്മയായ യുവതിയുടെ നില ഗുരുതരം ; ഡോക്ടര്‍ക്കെതിരെ കേസെടുത്തു
ബീഹാറിലെ മുസാഫര്‍പൂരില്‍ ശസ്ത്രക്രിയക്കെത്തിയ യുവതിയുടെ വൃക്കകള്‍ രോഗിയറിയാതെ നീക്കം ചെയ്‌തെന്ന് പരാതി. മുസാഫര്‍പൂരിലെ ബരിയാര്‍പൂര്‍ പ്രദേശത്തെ നഴ്‌സിംഗ് ഹോം ആയ ശുഭ്കാന്ത് ക്ലിനിക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ക്ലിനിക്ക് അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ നഴ്‌സിംഗ് ഹോമിന്റെ ഉടമകള്‍ക്കെതിരെയും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ഒളിവില്‍ പോയ ഇവരെ ഉടനെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ സെപ്തംബര്‍ മൂന്നാം തീയതിയാണ് മൂന്ന് കുട്ടികളുടെ അമ്മയായ യുവതി ശുഭ്കാന്ത് ക്ലിനിക്കില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി എത്തിയത്. ശസ്ത്രക്രിയക്ക് ശേഷം യുവതി വീട്ടിലെത്തിയെങ്കിലും കടുത്ത വയറുവേദന അനുഭവപ്പെട്ടു. വേദന അസഹനീയമായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടന്ന പരിശോധനയിലാണ് യുവതിയുടെ വൃക്കകള്‍ നീക്കം ചെയ്തതായി കണ്ടെത്തിയത്.

ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിക്ക് വയറുവേദന വന്നു. സെപ്തംബര്‍ 7 ന് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലേക്ക് യുവതിയെ പോയി. അവിടെ നടന്ന പരിശോധനയിലാണ് യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്' സക്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ സരോജ് കുമാര്‍ പറഞ്ഞു. യുവതി സെപ്റ്റംബര്‍ 15 മുതല്‍ പട്‌നയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഡയാലിസിസ് ചെയ്തു വരികയാണ്.

യുവതിയുടെ നില അതീവഗുരുതരമാണെന്ന് ഐജിഐഎംഎസില്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.

ഡയാലിസിസിലീടെ അവളുടെ ജീവന്‍ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ യുവതിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുമെന്നും ഡോക്ടര്‍ വ്യക്തമാക്കി. പ്രതികള്‍ ഒളിവിലാണ്.

Other News in this category



4malayalees Recommends