കങ്കണ ദുര്‍മന്ത്രവാദിനി തന്നെ, ശവപറമ്പില്‍ പോകാന്‍ പറഞ്ഞു ; മുന്‍ കാമുകന്‍ പറയുന്നു

കങ്കണ ദുര്‍മന്ത്രവാദിനി തന്നെ, ശവപറമ്പില്‍ പോകാന്‍ പറഞ്ഞു ; മുന്‍ കാമുകന്‍ പറയുന്നു
ആര്‍ത്തവ രക്തം കലര്‍ത്തി പലഹാരം വിതരണം ചെയ്തുവെന്ന വിവാദ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് നടി കങ്കണ റണാവത് അടുത്തിടെ രംഗത്തെത്തിയിരുന്നു. കങ്കണയുടെ കാമുകനായ അധ്യായന്‍ സുമന്‍ ആണ് താരം ദുര്‍മന്ത്രവാദം ചെയ്യാറുണ്ടെന്ന വാദവുമായി എത്തിയിരുന്നത്. ഇതിനുള്ള മറുപടിയാണ് താരം നല്‍കിയത്.

കങ്കണയ്‌ക്കെതിരെ മുന്‍ കാമുകന്‍ അധ്യായന്‍ സുമന്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നില്‍ ദുര്‍മന്ത്രവാദം നടത്താന്‍ നടി ശ്രമിച്ചതായാണ് സുമന്‍ പറഞ്ഞത്. തന്നെ അശുദ്ധ രക്തം കുടിപ്പിച്ചതായും സുമന്‍ പറഞ്ഞിട്ടുണ്ട്.

'ഒരു ദിവസം കങ്കണ എന്നോട് രാത്രി വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു. എന്തോ പൂജയുണ്ടായിരുന്നു. രാത്രി പന്ത്രണ്ട് മണിക്കായിരുന്നു പൂജ. അവള്‍ കറുത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. വീടിന്റെ കര്‍ട്ടനും കറുത്തതായിരുന്നു. ചുറ്റിനും ദൈവത്തിന്റെ രൂപങ്ങളും തീകുണ്ഡവുമായിരുന്നു. പേടിപ്പിക്കുന്ന പൂജയായിരുന്നു.'

'ചില മന്ത്രങ്ങള്‍ ചൊല്ലാന്‍ പറഞ്ഞു. എന്നെ പൂട്ടിയിട്ടു. എനിക്ക് പേടിയായി. ഞാന്‍ മന്ത്രം ചൊല്ലാതെ ചൊല്ലിയെന്ന് പറഞ്ഞു പുറത്തിറങ്ങി. അവള്‍ എന്നെ സ്ഥിരമായി ജോത്സ്യന്റെ അടുത്ത് കൊണ്ടു പോകുമായിരുന്നു. ഒരു ദിവസം രാത്രി ശവപ്പറമ്പില്‍ പോകാന്‍ പറഞ്ഞു. എനിക്ക് പേടിയായി, ഞാന്‍ പോയില്ല.'

'എന്നില്‍ ദുര്‍മന്ത്രവാദം ചെയ്യുകയായിരുന്നു അവള്‍ എന്നാണ് എന്റെ ജോത്സ്യന്‍ പറഞ്ഞത്. നിനക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തന്റെ അശുദ്ധ രക്തം കലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുര്‍മന്ത്രവാദമാണെന്നും പറഞ്ഞു' എന്നാണ് അധ്യായന്‍ സുമന്‍ പറഞ്ഞത്.



Other News in this category



4malayalees Recommends