പത്ത് വയസുകാരന്റെ കൈത്തണ്ടയില്‍ ടാറ്റൂ ചെയത് സംഭവം ; സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചതോടെ അമ്മ അറസ്റ്റില്‍

പത്ത് വയസുകാരന്റെ കൈത്തണ്ടയില്‍ ടാറ്റൂ ചെയത് സംഭവം ;  സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചതോടെ അമ്മ അറസ്റ്റില്‍
പത്ത് വയസുകാരന്റെ കൈത്തണ്ടയില്‍ ടാറ്റൂ ചെയത് സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.ന്യൂയോര്‍ക്കിലെ ഹൈലാന്‍ഡിലാണ് സംഭവം.കുട്ടി സ്‌കൂളിലെ നഴ്‌സിങ് ഓഫീസിലെത്തി വാസ്‌ലിന്‍ ചോദിച്ചപ്പോഴാണ് ടാറ്റൂ അടിച്ച വിവരം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അയല്‍വാസിയാണ് കയ്യില്‍ ടാറ്റൂ ചെയ്തു തന്നതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. അമ്മയുടെ അനുമതിയോടെയാണിതെന്നും കുട്ടി അറിയിച്ചു. ഇതോടെയാണ് അമ്മ ക്രിസ്റ്റലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലൈസന്‍സില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇരുപതുകാരിയായ ടാറ്റൂ ആര്‍ട്ടിസ്റ്റിനെയും അറസ്റ്റ് ചെയ്തു. 18 വയസില്‍ താഴെ പ്രായമുള്ളവര്‍ മാതാപിതാക്കളുടെ അനുമതിയോടെയോ അല്ലാതെയോ ടാറ്റൂ ചെയ്യരുതെന്നാണ് ന്യൂയോര്‍ക്കിലെ നിയമം.

കുട്ടിയുടെ പേരാണ് കയ്യില്‍ ടാറ്റൂ ചെയ്തത്. വിവരം പുറത്തറിഞ്ഞതോടെ വിമര്‍ശനങ്ങളും വ്യാപകമായി. ന്യൂയോര്‍ക്കില്‍ കുട്ടികള്‍ക്ക് ടാറ്റൂ ചെയ്യുന്നതില്‍ വിലക്കുണ്ടെങ്കിലും ഒഹായോ, വെസ്റ്റ് വിര്‍ജീനിയ, വെര്‍മണ്ട് തുടങ്ങിയ ഇടങ്ങളില്‍ മാതാപിതാക്കളുടെ അനുമതിയോടെ ഇതിന് നിയമപ്രാബല്യമുണ്ട്. കുട്ടിയുടെ കയ്യിലെ ടാറ്റൂ വാര്‍ത്തയായതോടെ ടാറ്റൂയിംഗ് സംബന്ധിച്ച നിയമത്തില്‍ പുനപരിശോധന വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ടാറ്റൂ ശരീരത്തില്‍ സ്ഥിരമായ അടയാളമോ ചിഹ്നമോ ആണ്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇതുസംബന്ധിച്ച് സ്വയം തീരുമാനമെടുക്കാന്‍ പ്രാപ്തിയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇതു സംബന്ധിച്ച നിയമം പുനപരിശോധിക്കേണ്ടതാണ്, പീഡിയാട്രീഷ്യനും വാഷിംഗ്ടണ്‍ മെഡിക്കല്‍ സെന്ററിനുകീഴിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രൊഫസറുമായ ഡോ കോര്‍ണാ ബ്രൂണര്‍ പറഞ്ഞു.

Other News in this category



4malayalees Recommends