കുടിയേറ്റക്കാര്‍ രാജ്യത്തെ നശിപ്പിക്കുന്നു, സര്‍ക്കാരിനോടുള്ള വിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിനെ തലയറുത്ത് കൊലപ്പെടുത്തി മകന്‍ ; വീഡിയോ യൂട്യൂബിലിട്ടു !

കുടിയേറ്റക്കാര്‍ രാജ്യത്തെ നശിപ്പിക്കുന്നു, സര്‍ക്കാരിനോടുള്ള വിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിനെ തലയറുത്ത് കൊലപ്പെടുത്തി മകന്‍ ; വീഡിയോ യൂട്യൂബിലിട്ടു !
ഭരണകൂടത്തോടുള്ള ആശയപരമായ എതിര്‍പ്പ് മൂലം സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിനെ തലയറുത്ത് കൊന്ന് മകന്‍. അമേരിക്കയിലെ പെനിസില്‍വാനിയയിലാണ് സംഭവം. 68കാരനായ സര്‍ക്കാര്‍ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. 32കാരനായ ജസ്റ്റിന്‍ മോഹ് ആണ് പിതാവായ മൈക്കലിനെ ഇവരുടെ മിഡില്‍ടണിലെ വീട്ടില്‍ വച്ച് തലയറുത്ത് കൊന്നത്.

അനധികൃത കുടിയേറ്റത്തെ ബൈഡന്‍ അനുകൂലിക്കുന്നുവെന്നും കുടിയേറ്റക്കാര്‍ രാജ്യത്തെ നശിപ്പിക്കുന്നുവെന്നും ആരോപിച്ച് പിതാവിന്റെ അറുത്തെടുത്ത തല യുട്യൂബ് വീഡിയോയിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു ഈ 32 കാരന്‍

US man allegedly beheads father, calls for violence against federal  employees on YouTube | The Straits Times

വീഡിയോ പോസ്റ്റ് ചെയ്ത് ആറ് മണിക്കൂറോളം സമയമാണ് ഈ വിഡിയോ യുട്യൂബില്‍ ലഭ്യമായത്. 14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചൊവ്വാഴ്ച വരെ ഓണ്‍ലൈനില്‍ നിരവധി പേരാണ് കണ്ടത്. ചോരയിറ്റ് വീഴുന്ന പ്ലാസ്റ്റിക് കവറിനുള്ളിലൂടെയാണ് പിതാവിന്റെ ശിരസ് 32കാരന്‍ പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു മൈക്കല്‍. എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ, അറ്റോണി ജനറല്‍ മെറിക് ഗാര്‍ലാന്റ്, മുന്‍ അറ്റോണി ജനറല്‍ ബില്‍ ബാര്‍ എന്നിവരെ കൊലപ്പെടുത്തുന്നവര്‍ക്ക് 1 മില്യണ്‍ ഡോളര്‍ നല്‍കുമെന്നാണ് ജസ്റ്റിന്‍ വീഡിയോയിലൂടെ വിശദമാക്കിയത്.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെയാണ് ജസ്റ്റിനെ അറസ്റ്റ് ചെയ്തത്. മൈക്കലിന്റെ തലയറുത്ത് മാറ്റിയ മൃതദേഹം കുളിമുറിയില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. 63കാരിയായ അമ്മ 35 കാരനായ സഹോദരന്‍ 38 കാരിയായ സഹോദരി എന്നിവര്‍ക്കൊപ്പമായിരുന്നു ജസ്റ്റിന്‍ കുടുംബ വീട്ടില്‍ താമസിച്ചിരുന്നത്.

Other News in this category



4malayalees Recommends