പിഞ്ചു കുഞ്ഞിനെ കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചു, കുറ്റസമ്മതം നടത്തിയ പിതാവിനെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു

പിഞ്ചു കുഞ്ഞിനെ കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചു, കുറ്റസമ്മതം നടത്തിയ പിതാവിനെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
പിഞ്ചു കുഞ്ഞിനെ കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചെന്ന കുറ്റസമ്മതം നടത്തിയ പിതാവിനെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

2022 ജൂലൈ 27 ന് ബൗലെഗിലെ പഴയ സ്റ്റേറ്റ് ഹൈവേ 99ന്റെ ഒഴിഞ്ഞ സ്ഥലത്തെ കുഴിയില്‍ നിന്നാണ് കൊല്ലപ്പെട്ട കാലേബ് ജെന്നിംഗ്‌സിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

കുഞ്ഞിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാലേബിന്റെ പിതാവ് ചാഡ് ജെന്നിംഗ്‌സ് , കാമുകിയായ കാതറിന്‍ പെന്നര്‍ എന്നിവരുടെ സെമിനോളിലെ വീട്ടില്‍ അന്വേഷണം നടത്തുകയായിരുന്നു.

ജെന്നിംഗ്‌സ് ശുചിമുറിയില്‍ വച്ച് കാലേബിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇരുവരും ചേര്‍ന്ന് കാലെബിന്റെ മൃതദേഹം കത്തിച്ചു നീല പുതപ്പില്‍ പൊതിഞ്ഞ് ക്ലോസറ്റില്‍ ഒളിപ്പിച്ചു, പിന്നീട് കുഴിയെടുത്ത് സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പെന്നര്‍ അന്വേഷകരോട് പറഞ്ഞു.

Other News in this category



4malayalees Recommends