കാനഡയില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞടക്കം കുടുംബത്തിലെ ആറു പേരെ കുത്തി കൊന്നു ; ദുരന്തം ഏറ്റുവാങ്ങിയത് ശ്രീലങ്കന്‍ കുടുംബത്തിന്

കാനഡയില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞടക്കം കുടുംബത്തിലെ ആറു പേരെ കുത്തി കൊന്നു ; ദുരന്തം ഏറ്റുവാങ്ങിയത് ശ്രീലങ്കന്‍ കുടുംബത്തിന്
കാനഡയിലെ ടൊറന്റോയില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞടക്കം ശ്രീലങ്കന്‍ കുടുംബത്തിലെ ആറു പേരെ കുത്തിക്കൊന്നു. ശ്രീലങ്കയില്‍ നിന്ന് തന്നെയുള്ള 19 കാരനായ വിദ്യാര്‍ത്ഥി ഫെബ്രിയോ ഡിസോയ്‌സയാണ് ക്രൂരത ചെയ്തത്.

രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ കൂടാതെ 35 കാരിയായ അമ്മ, ഇവരുടെ ഏഴു വയസുള്ള മകന്‍, നാലും രണ്ടും വയസുള്ള പെണ്‍കുട്ടികള്‍, 40 കാരനായ ബന്ധു എന്നിവരാണ് കൊല്ലപ്പെട്ടത്. 35 കാരിയുടെ ഭര്‍ത്താവ് പരിക്കേറ്റ് ചികിത്സയിലാണ്. പൊലീസെത്തുമ്പോള്‍ സഹായത്തിനായി വീടിനു പുറത്ത് കരഞ്ഞുകൊണ്ടു നില്‍ക്കുകയായിരുന്നു ഇയാള്‍.

ബുധനാഴ്ച രാത്രി പ്രാദേശിക സമയം 11 ഓടെയാണ് സംഭവം. ഫെബ്രിയോയെ പൊലീസ് ഉടന്‍ അറസ്റ്റു ചെയ്തു. അടുത്തിടെയാണ് ശ്രീലങ്കന്‍ കുടുംബം കാനഡയിലെത്തിയത്. ഈ കുടുംബത്തിനൊപ്പമായിരുന്നു ഫെബ്രിയോ താമസിച്ചുവന്നിരുന്നത്. എന്താണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. കത്തിപോലെ മൂര്‍ച്ചയുള്ള ആയുധമാണ് പ്രതി കൊലയ്ക്കായി ഉപയോഗിച്ചതെന്ന് ഒട്ടാവ പൊലീസ് ചീഫ് അറിയിച്ചു.

കുടുംബത്തിന്റെ കൊളംബോയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടുവരികയാണെന്ന് ശ്രീലങ്കന്‍ ഹൈക്കമീഷന്‍ അറിയിച്ചു.

Other News in this category



4malayalees Recommends