ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം ; വിപണിയിലെ ആധിപത്യം ആപ്പിള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് 88 പേജുള്ള പരാതിയില്‍ ആരോപണം

ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം ; വിപണിയിലെ ആധിപത്യം ആപ്പിള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് 88 പേജുള്ള പരാതിയില്‍ ആരോപണം

സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര കമ്പനിയായ ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ആപ്പിള്‍ തങ്ങളുടെ കുത്തകയാക്കുന്നുവെന്നും വിപണിയിലെ മത്സരത്തെ ഇല്ലാതാക്കുന്നുവെന്നും കാണിച്ചാണ് കേസ്.

തങ്ങള്‍ക്ക് ഭീഷണിയായി കാണുന്ന ആപ്പുകളെ തടയാനും എതിരാളികളുടെ ഉല്‍പ്പന്നങ്ങളിലേക്ക് ഉപഭോക്താക്കള്‍ ആകര്‍ഷിക്കപ്പെടുന്നത് കുറയ്ക്കാന്‍ നിയമ വിരുദ്ധമായ നടപടികള്‍ കമ്പനി കൈക്കൊള്ളുന്നതായി യുഎസ് ജസ്റ്റിസ് വകുപ്പ് ആരോപിക്കുന്നു. ഉപഭോക്താക്കളേയും ഡെവലപ്പര്‍മാരേയും ചങ്ങലക്കിടുന്ന തരത്തിലാണ് ഐഫോണ്‍ ആപ്പ്‌സ്റ്റോറിലെ നിയന്ത്രണങ്ങളെന്നും പരാതിയില്‍ ആരോപിച്ചു.

ന്യൂജേഴ്‌സിയിലെ ഫെഡറല്‍ കോടതിയിലും 16 സംസ്ഥാനങ്ങളിലെ അറ്റോര്‍ണികള്‍ക്കും ആപ്പിളിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ആപ്പിള്‍ ഇതുവരെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരിക്കുമിത്. കഴിഞ്ഞ കുറേ വര്‍ഷക്കാലമായുള്ള ആപ്പിളിന്റെ പ്രവര്‍ത്തന രീതിയെ ആകമാനം ചോദ്യം ചെയ്തുകൊണ്ടാണ് പരാതി. വിപണിയിലെ ആധിപത്യം ആപ്പിള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് 88 പേജുള്ള പരാതിയില്‍ ആരോപിക്കുന്നു. എതിരാളികളായ കമ്പനികള്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ ഐഫോണുമായി ബന്ധിപ്പിക്കുന്നത് കമ്പനി മനപൂര്‍വം സങ്കീര്‍ണമാക്കുന്നു. ആന്‍ഡ്രോയ്ഡ് ഉള്‍പ്പെടെയുള്ള മറ്റ് ഫോണുകളില്‍ നിന്നുള്ള സന്ദേശങ്ങളെ പച്ച ബബിളുകളാക്കി വേര്‍തിരിക്കുന്നു. ഒപ്പം വീഡിയോ അയക്കുന്നതിനും മറ്റ് സന്ദേശങ്ങള്‍ അയക്കുന്നതിനും നിയന്ത്രണമുണ്ട്.

എന്നാല്‍ ഉപഭോക്താക്കള്‍ സന്തുഷ്ടരാണെന്നാണ് ആപ്പിളിന്റെ വാദം. ഉപഭോക്താക്കളുടെ സുരക്ഷയാണ് പ്രധാനമെന്നും കമ്പനി പറഞ്ഞു.


Other News in this category



4malayalees Recommends