യുഎന്‍ രക്ഷാസമിതിയിലെ പ്രമേയത്തില്‍ കലിയില്‍ ഇസ്രയേല്‍; വീറ്റോ ചെയ്യാത്ത അമേരിക്കയുമായി ഉടക്കിട്ടു; യുഎസിലേക്കുള്ള പ്രതിനിധി സംഘത്തെ തടഞ്ഞ് നെതന്യാഹു

യുഎന്‍ രക്ഷാസമിതിയിലെ പ്രമേയത്തില്‍ കലിയില്‍ ഇസ്രയേല്‍; വീറ്റോ ചെയ്യാത്ത അമേരിക്കയുമായി ഉടക്കിട്ടു; യുഎസിലേക്കുള്ള പ്രതിനിധി സംഘത്തെ തടഞ്ഞ് നെതന്യാഹു
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കിയതില്‍ രോഷംപൂണ്ട് ഇസ്രയേല്‍. യു.എന്‍ രക്ഷാ സമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അമേരിക്കയിലേക്കുള്ള ഇസ്രായേല്‍ പ്രതിനിധി സംഘത്തെ നെതന്യാഹു റദ്ദാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വോട്ടെടുപ്പില്‍ നിന്ന് അമേരിക്ക വിട്ടുനിന്നതിനെത്തുടര്‍ന്ന് ഇസ്രായേല്‍ പ്രതിനിധിസംഘത്തിന്റെ യു.എസ് സന്ദര്‍ശനം നെതന്യാഹു നിര്‍ത്തിവച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസ്സയിലെ റഫയില്‍ ഇസ്രായേല്‍ സേന കരയാക്രമണം നടത്താന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് സംഘം യു.എസിലേക്ക് പോകാനിരുന്നത്.

അമേരിക്ക വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതോടെയാണ് പ്രമേയം പാസായത്. റമദാനില്‍ വെടിനിര്‍ത്താനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും അടിയന്തരമായി വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു.

ഇസ്രായേലിന് അനുകൂലമായി ഇതുവരെയും തുടര്‍ന്ന നിലപാട് മാറ്റി യുഎസ് വീറ്റോ ചെയ്യാതെ വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെയാണ് 15 സ്ഥിരാംഗങ്ങളില്‍ 14 പേരുടെയും പിന്തുണയോടെ ഗാസ വെടിനിര്‍ത്തല്‍ പ്രമേയം ആദ്യമായി രക്ഷാസമിതി കടന്നത്.

അഞ്ച് മാസത്തിലേറെ നീണ്ട യുദ്ധത്തിനിടെ ഇതാദ്യമായാണു യു.എസിന്റെ തടസവാദങ്ങളില്ലാതെ പ്രമേയം പാസാകുന്നത്. ഇതുവരെ ഇസ്രയേലിനു ഹിതകരമല്ലാത്ത പ്രമേയങ്ങള്‍ യു.എസ്. വീറ്റോ അധികാരം ഉപയോഗിച്ചു തടയുകയായിരുന്നു. വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നതിനു തടസം ഹമാസിന്റെ നിലപാടാണെന്ന് യു.എസ്. അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends