പ്രണയത്തില്‍ നിന്ന് പിന്മാറി: കോണ്‍ഗ്രസ് നേതാവിന്റെ മകളെ കാമ്പസിനുള്ളില്‍ കുത്തിക്കൊന്നു

പ്രണയത്തില്‍ നിന്ന് പിന്മാറി: കോണ്‍ഗ്രസ് നേതാവിന്റെ മകളെ കാമ്പസിനുള്ളില്‍ കുത്തിക്കൊന്നു
കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ കോളേജ് കാമ്പസിനുള്ളില്‍ കോണ്‍ഗ്രസ് കോര്‍പ്പറേറ്ററുടെ മകളെ മുന്‍ സഹപാഠി കുത്തിക്കൊന്നു. നിരഞ്ജന്‍ ഹിരേമത്തിന്റെ മകള്‍ നേഹ(23)യാണ് കൊല്ലപ്പെട്ടത്. പ്രതി ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിവിബി കോളേജിലെ ഒന്നാം വര്‍ഷ എംസിഎ വിദ്യാര്‍ത്ഥിനിയായിരുന്നു നേഹ. നേഹയുടെ മുന്‍ സഹപാഠിയായിരുന്നു 23കാരനായ ഫയാസ്.

ഫയാസ് നേഹയെ കത്തികൊണ്ട് പലതവണ കുത്തുന്നതും ഓടിപ്പോകുന്നതും കാമ്പസിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോളേജ് അധികൃതരും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒന്നാം സെമസ്റ്റര്‍ എംസിഎ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

ഇരുവരുടെയും സൗഹൃദം കോളേജ് മാനേജ്‌മെന്റും നേഹയുടെ മാതാപിതാക്കളും എതിര്‍ത്തതോടെ ഫയാസുമായി നേഹ അകന്നുതുടങ്ങിയെന്നും ഇതിന്റെ പേരിലാണ് ഇയാള്‍ യുവതിയെ കുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. നേഹയെ കോളേജില്‍ പോകുന്നത് മാതാപിതാക്കളും തടഞ്ഞിരുന്നു. ബെലഗാവി ജില്ലയില്‍ താമസിക്കുന്ന ഫയാസ് ദിവസങ്ങളായി നേഹയെ പിന്തുടരുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Other News in this category



4malayalees Recommends