UK News
ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടികള്‍ സംഘടിപ്പിച്ച വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാജിവെയ്ക്കണമെന്ന ആവശ്യം നേരിട്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സ്വന്തം പാര്‍ട്ടി എംപിമാരില്‍ നിന്നും, പ്രതിപക്ഷത്ത് നിന്നും ബോറിസിന്റെ രാജിക്കായി മുറവിളി ഉയരുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി തെരേസ മേയാണ് ബോറിസിന് എതിരായ പ്രതിഷേധങ്ങളെ നയിച്ചത്. 2019ല്‍ തെരേസ മേയെ പുറത്താക്കിയാണ് ബോറിസ് പ്രധാനമന്ത്രി പദത്തിലെത്തിയത്. ഒരു മാതൃക സൃഷ്ടിക്കുമെന്ന് പൊതുജനം പ്രതീക്ഷിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചു. സ്യൂ ഗ്രേയുടെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണവിവരങ്ങള്‍ ഉള്‍പ്പെടുത്താതെ പുറത്തുവിട്ടപ്പോഴാണ് ഈ വിധം രോഷം ഉയരുന്നത്. ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന 12 സംഭവങ്ങളെ കുറിച്ചാണ് അന്വേഷമം നടന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മേസണ്‍ ഗ്രീന്‍വുഡിനെ ലൈംഗിക പീഡനവും, അക്രമവും നടത്തിയെന്ന സംശയത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ആരോപണങ്ങളുടെ പേരില്‍ 20-കാരനായ സ്‌ട്രൈക്കര്‍ കസ്റ്റഡിയില്‍ തുടരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബൗഡനിലുള്ള താരത്തിന്റെ വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തി. ഗ്രീന്‍വുഡിനെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി
വാക്‌സിന്‍ സ്വീകരിച്ച് സ്വയം സുരക്ഷിതരാകുകയും മറ്റുള്ളവരെ സുരക്ഷിതരാക്കുകയും ചെയ്യാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ സ്വയം തയ്യാറാകേണ്ടതാണ്. എന്നാല്‍ വാക്‌സിന്‍ വിരുദ്ധ ക്യാമ്പെയ്‌നുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വാക്‌സിന്‍ വിരുദ്ധര്‍ക്ക് ജയം നല്‍കിയിരിക്കുകയാണ് പുതിയ തീരുമാനം. എന്‍എച്ച്എസ് സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സിന് കോവിഡ് വാക്‌സിന്‍
പ്ലാന്‍ ബി വിലക്കുകളുടെ ഭാഗമായി നിലനിന്ന സ്‌കൂളുകളിലെ മാസ്‌ക് നിബന്ധന കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ക്ലാസ്മുറികളില്‍ മാസ്‌ക് ധരിക്കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പല സ്‌കൂളുകളും ഈ നിലപാട് ലംഘിക്കുകയാണ്. കോവിഡ് കേസുകള്‍ ഉയരാന്‍ തുടങ്ങിയതോടെ ക്ലാസുകളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം നിരവധി സ്‌കൂളുകള്‍
സ്യൂ ഗ്രേയുടെ പാര്‍ട്ടിഗേറ്റ് റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴും ടോറി നേതൃപദവിയില്‍ നിന്നും പാര്‍ട്ടി എംപിമാര്‍ തന്നെ പുറത്താക്കില്ലെന്ന് ബോറിസ് ജോണ്‍സന് ഉറപ്പ് ലഭിച്ചതായി റിപ്പോര്‍ട്ട്. നം.10ല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടികള്‍ അരങ്ങേറിയതായ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പ്രധാനമന്ത്രി അട്ടിമറി ഭീഷണി നേരിടുന്നത്. മുന്‍ ഉപദേശകന്‍ ഡൊമനിക് കുമ്മിംഗ്‌സ്
വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് ചുവടുവെയ്ക്കുകയാണ് ബോറിസ് ജോണ്‍സണ്‍. ലോക്ക്ഡൗണ്‍ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റില്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടി വരെ സംഘടിപ്പിച്ച വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ പ്രധാനമന്ത്രി പദത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. തന്നെ പിന്തുണയ്ക്കാത്തവരെ കൂടെ നിര്‍ത്താന്‍ പലവഴികളും നോക്കുന്ന ബോറിസിന് പാര്‍ട്ടിഗേറ്റ് അന്വേഷണ റിപ്പോര്‍ട്ട് ഏറെ
ബ്രിട്ടനില്‍ അഞ്ചില്‍ രണ്ട് പേര്‍ വീതം ഇനിയൊരിക്കലും ഓഫീസിലേക്ക് മടങ്ങിയെത്തില്ലെന്ന് റിപ്പോര്‍ട്ട്. യൂഗോവ് സര്‍വ്വെയിലാണ് വലിയൊരു വിഭാഗം ഇനിയുള്ള കാലം വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയത്. 71 ശതമാനം പേരാണ് വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ മുന്‍ഗണന നല്‍കുന്നതായി സര്‍വ്വെ വ്യക്തമാക്കിയത്. ഈ രീതിയില്‍ കൂടുതല്‍ പ്രൊഡക്ടിവിറ്റിയുള്ളതായി 58
ബ്രിട്ടനില്‍ കൊടുങ്കാറ്റുകള്‍ നാശം വിതയ്ക്കുന്നു. 150 എംപിഎച്ച് വരെ വേഗത്തില്‍ വീശിയടിച്ച മാലിക് കൊടുങ്കാറ്റ് രണ്ട് പേരുടെ ജീവനാണ് കവര്‍ന്നത്. ഒന്‍പത് വയസ്സുള്ള ആണ്‍കുട്ടിയും, 60-കാരിയുമാണ് കൊടുങ്കാറ്റിനിടെ മരം മറിഞ്ഞ് കൊല്ലപ്പെട്ടത്. എന്നാല്‍ രാജ്യത്തിന് കൊടുങ്കാറ്റില്‍ നിന്നും ആശ്വാസം നല്‍കാതെ രണ്ടാമത്തെ കൊടുങ്കാറ്റ് ഇന്ന് മുതല്‍ വീശിയടിക്കും. കോറി കൊടുങ്കാറ്റാണ്
വിവാദമായ 1.25 ശതമാനം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സനും, ഋഷി സുനാകും. ഇതുവഴി 12 ബില്ല്യണ്‍ പൗണ്ട് പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ചതോടെ ടോറി എംപിമാരും, ബിസിനസ്സ് നേതാക്കളുമായും നേരിട്ടുള്ള പോരാട്ടത്തിനാണ് വഴിതുറക്കുന്നത്. എന്നാല്‍ എതിര്‍പ്പ് ഉയര്‍ന്നാലും ഇതാണ് ശരിയായ