Australia
ഓസ്‌ട്രേലിയയിലെ 70 ശതമാനം പേരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ രാജ്യം കോവിഡ് റിക്കവറി പ്ലാനിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. രാജ്യത്തെ സ്‌റ്റേറ്റ്-ടെറിട്ടെറി ലീഡര്‍മാരുമായി ഇത് സംബന്ധിച്ച മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്നാണ് മോറിസന്‍ വെള്ളിയാഴ്ച വൈകുന്നേരം നിര്‍ണായകമായ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാജ്യത്തെ കോവിഡിന് മുമ്പുള്ള സാധാരണ ജീവിതത്തിലേക്ക് നയിക്കുന്ന ലക്ഷ്യത്തിലെത്താനുള്ള നീക്കത്തില്‍ സഹകരിക്കാമെന്ന് അവര്‍ തത്വത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന് അര്‍ഹരായവരില്‍ 80 ശതമാനം പേരും വാക്‌സിനെടുക്കുന്ന വേളയില്‍ ലോക്ക് ഡൗണ്‍ ഇളവുകളുടെ ഫേസ് സിയിലേക്ക് പ്രവേശിക്കുമെന്നാണ് മോറിസന്‍ പറയുന്നത്. ഈ
ന്യൂ സൗത്ത് വെയില്‍സില്‍ പെരുകുന്ന ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ കര്‍ക്കശമായി നേരിടുമെന്ന മുന്നറിയിപ്പുമായി സ്റ്റേറ്റ് ഗവണ്മെന്റ് രംഗത്തെത്തി. വീക്കെന്‍ഡുകളില്‍ ഇവിടെ പെരുകുന്ന ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പ്.കഴിഞ്ഞ വാരത്തില്‍ ആയിരക്കണക്കിന് പേരാണ് സിഡ്‌നി നഗരത്തിലെ പ്രതിഷേധ പ്രകടനത്തില്‍ അണി നിരന്നിരുന്നത്. ഇത്തരം
ഓസ്‌ട്രേലിയയില്‍ താല്‍ക്കാലിക വിസകളിലെത്തുന്നവരെ വന്‍ തോതില്‍ തൊഴില്‍ ചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്ന പ്രവണത പെരുകുന്നത് തടയാന്‍ കര്‍ക്കശമായ പുതിയ നിയമവുമായി ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തുന്നു. ഇതിന്റെ ഭാഗമായി സ്റ്റുഡന്റ് വിസയിലെത്തുന്നവരെ കൂടുതല്‍ നേരം തൊഴിലെടുപ്പിച്ചാല്‍ ക്രിമിനല്‍ കേസെടുക്കുമെന്നാണ് മുന്നറിയിപ്പ്. പുതിയ നിയമത്തിന്റെ കരടുരൂപത്തിന്‍മേല്‍
സിഡ്‌നിക്കാര്‍ക്ക് മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റെടുക്കാതെ കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള വഴി തെളിയുന്നു. ഇത് പ്രകാരം ഇവിടുത്തെ വാക്ക്-ഇന്‍ ക്ലിനിക്കുകളില്‍ ചെല്ലുന്നവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതായിരിക്കും. അസ്ട്രാ സെനക വാക്‌സിനായിരിക്കും ഈ തരത്തില്‍ എളുപ്പത്തില്‍ ലഭിക്കുന്നത്. നഗരത്തില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണീ നീക്കം
ഓസ്‌ട്രേലിയയിലെ ഏവര്‍ക്കും എത്രയും വേഗം സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സിഡ്‌നിയിലെ കാംപ്‌സിയിലുള്ള ക്ലിനിക്ക് കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നവരില്‍ നിന്ന് പണം വാങ്ങുന്നുവെന്ന വിമര്‍ശനമാണ്
ഓസ്‌ട്രേലിയയില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ സ്ഥിതി ഏറ്റവും രൂക്ഷമായ സ്‌റ്റേറ്റായ വിക്ടോറിയയില്‍ നിലവിലും കോവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ കടുത്ത മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം സ്റ്റേറ്റില്‍ ആറ് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. എല്ലാ കേസുകളും വൈറസ്ബാധയുള്ളപ്പോള്‍ ക്വാറന്റൈനില്‍
ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ ഇത് വരെയില്ലാത്ത വിധം പെരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റില്‍ കോവിഡ് നിയമങ്ങള്‍ കര്‍ക്കശമാക്കി സര്‍ക്കാര്‍ രംഗത്തെത്തി. ഇത് പ്രകാരം സ്റ്റേറ്റില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ ശിക്ഷ വര്‍ധിപ്പിച്ചു. 200 ഡോളറായിരുന്നു പിഴ ഇത് പ്രകാരം 500 ഡോളറാക്കി ഉയര്‍ത്തിയിരിക്കുന്നത്. ആവര്‍ത്തിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന
പെര്‍ത്തില്‍ നങ്കൂരമിട്ടിരിക്കുന്ന കാര്‍ഗോ ഷിപ്പായ ഡാരിയ കൃഷ്ണയിലെ കൂടുതല്‍ ക്രൂ അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇത് പ്രകാരം ആറിലധികം ക്രൂ അംഗങ്ങള്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച കപ്പലില്‍ നിന്നുള്ള മൂന്ന് പേരെ ഫിയോന സ്റ്റാന്‍ലി ഹോസ്പിറ്റലിലേക്ക് അയച്ചിരുന്നു. ഇതിലൊരാള്‍ ഐസിയുവിലാണ്. ഐസിയുവിലുള്ള ആള്‍
ക്വീന്‍സ്ലാന്‍ഡില്‍ ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച 159 പേര്‍ക്ക് മൂന്നാം ഡോസും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കുറഞ്ഞ ഡോസിലുള്ള ഫൈസര്‍ ജാബുകള്‍ ഇവര്‍ക്ക് കുത്തി വച്ചതിനെ തുടര്‍ന്നാണീ സ്ഥിതി സംജാതമായിരിക്കുന്നത്. രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിലെ പാളിച്ചകളിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. റോക്ക്ഹാംപ്ടണ്‍