സൗദിയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖല സ്വദേശിവല്‍കരിക്കുന്നതിലൂടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും

സൗദിയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖല സ്വദേശിവല്‍കരിക്കുന്നതിലൂടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും
സൗദി അറേബ്യയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖല സ്വദേശിവല്‍കരിക്കുന്നതിലൂടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും. മലയാളികള്‍ ഉള്‍പ്പെടെ 87,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ 30 ശതമാനം പ്രവാസികള്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്.

മൊത്തം 2,72,000 ജീവനക്കാരാണുള്ളത്. ഇതില്‍ 87,000 പേരാണ് വിദേശികള്‍. സ്വകാര്യമേഖലയില്‍ 6144 വിദ്യാലയങ്ങളാണുള്ളത്. 1800 കോടി റിയാലാണ് കുടുംബങ്ങള്‍ ഒരു വര്‍ഷം ഈ മേഖലയില്‍ ചെലവഴിക്കുന്നത്. സ്വകാര്യ മേഖലയിലെ അഡ്മിനിസ്‌ട്രേറ്റീവ്, സൂപ്പര്‍വൈസര്‍, അധ്യാപക ജോലികള്‍ സ്വദേശികള്‍ക്ക് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഈയിടെയാണ് നിര്‍ദേശം നല്‍കിയത്

Other News in this category



4malayalees Recommends